Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiപെരിയാറിലെ മത്സ്യക്കുരുതിയിൽ...

പെരിയാറിലെ മത്സ്യക്കുരുതിയിൽ നഷ്ടമാകുന്നത് കോടികൾ

കൊച്ചി:പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങുമ്പോൾ നഷ്ടമാകുന്നത് കോടികൾ.150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയി.വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്.

പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളിൽനിന്ന്‌ രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം ചത്തുപൊങ്ങാൻ കാരണമായി പറയുന്നത്.മല്‍സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണം വെള്ളത്തിലെ ഓക്സിജന്‍റെ അളവ് അപകടകരമായ രീതിയിൽ താഴ്ന്നതുകൊണ്ടാണെന്നാണ് പരിശോധന ഫലത്തിൽ ഉള്ളത് .

തിങ്കളാഴ്ച വൈകീട്ട് ഏലൂർ ഭാഗത്താണ് ആദ്യം മത്സ്യങ്ങൾ ചത്തു പൊങ്ങിയതായി കാണപ്പെട്ടത്.ചേരാനല്ലൂർ, കടമക്കുടി, വരാപ്പുഴ, മുളവുകാട് പ്രദേശങ്ങളിലേക്ക് ഇതു വ്യാപിച്ചു.രാസമാലിന്യം കലർന്ന പുഴയിലെ വെള്ളത്തിന്റെ നിറവും മാറി. രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു.സംഭവത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൈറ്റ് അധ്യാപക എ.ഐ. പ്രായോഗിക പരിശീലനത്തിന് തുടക്കം

ആലപ്പുഴ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) സാധ്യതകള്‍ വിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍  കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീല പരിപാടിയ്ക്ക് ജില്ലയില്‍ തുടക്കം. മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ ആരംഭിച്ചു....

ലഹരി വിപത്തിനെതിരെ ഏകദിന ഉപവാസം

എറണാകുളം : ലഹരി വിപത്തിനെതിരെ കൈകോർക്കാൻ ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതി. മദ്യ- മയക്കുമരുന്ന് ലഹരിക്കെതിരെ തലസ്ഥാന നഗരിയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. മാർച്ച് 19 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ...
- Advertisment -

Most Popular

- Advertisement -