Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടിസ്പെഷ്യൽറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു.  ക്ലിനിക്കിൽ നടന്ന ചടങ്ങിൽ  കെ യു ജനീഷ്കുമാർ എം എൽ ഏ ഉദ്ഘാടനം ചെയ്യതു.  ECG, ECHO, TMT ലാബുകളുടെ ഉദ്ഘാടനം  കോന്നി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്  ആനി സാബു നിർവ്വഹിച്ചു.

ലൈഫ് ലൈൻ ചെയർമാൻ ഡോ. എസ് പാപ്പച്ചൻ, ലൈഫ് ലൈൻ ഡയറക്ടർ ശ്രീമതി. ഡെയിസി പാപ്പച്ചൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയർ ഇന്റെർവെൻഷണൽ കാർഡിയോ ളജിസ്റ്റുമായ ഡോ. സാജൻ അഹമ്മദ് ഇസഡ്, സീനിയർ കാർഡിയാക് തൊറാസിക് സർജൻ ഡോ.എസ്സ്. രാജഗോപാൽ,സീനിയർ കാർഡിയോളജി കൺസൽട്ടൻറ് ഡോ. സന്ദീപ് ജോർജ് വില്ലോത്ത്,  സിഇഒ ഡോ. ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ വി.വിജയകുമാർ, അഡ്മിനിസ്ട്രേറ്റർ മേഘ.എം.പിള്ള തുടങ്ങിയവർ സംസാരിച്ചു.

തുടക്കത്തിൽ എല്ലാ ബുധനാഴ്ച ദിവസങ്ങളിലുമാണ് കാർഡിയോളജി വിഭാഗം കോന്നി ക്ലിനിക്കിൽ പ്രവർത്തിക്കുക. സീനിയർ കാർഡിയോളജി കൺസൽട്ടൻറ് ഡോ സന്ദീപ് ജോർജ് വില്ലോത്ത് നേതൃത്വം വഹിക്കും. 2025 ജനുവരി 10 വരെ കാർഡിയോളജി കൺസൾട്ടേഷൻ പൂർണമായും സൗജന്യമായിരിക്കും. ECG, ECHO, TMT എന്നിവ പ്രസ്തുത കാലയളവിൽ 50% നിരക്കിലായിരിക്കും.

കോന്നിയിൽ പ്രവർത്തിച്ചു വരുന്ന ലൈഫ് ലൈൻ ക്ലിനിക്കിൽ ഗൈനെക്കോളജി, വന്ധ്യതാചികിത്സ, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, പൾമോനോളജി, അസ്ഥിരോഗം എന്നീ വിഭാഗങ്ങളുടെ സേവനം  ലഭ്യമാണ്. കോന്നി ക്ലിനിക് ഫോൺ നമ്പർ 0468-2343333, 9188922869. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട് കയറി ആക്രമിച്ച കേസിൽ പ്രതികളായ  6 അംഗ സംഘത്തെ തമിഴ് നാട്ടിലെ ഒളിയിടങ്ങളിൽ നിന്ന് പോലീസ് പിടികൂടി

പന്തളം: വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച കേസിൽ പ്രതികളായ അച്ഛനും മക്കളും ഉൾപ്പെടുന്ന 6 അംഗ സംഘത്തെ പന്തളം പൊലീസ് തമിഴ് നാട്ടിലെ ഒളിയിടങ്ങളിൽ നിന്ന് സാഹസികമായി പിടികൂടി. കുളനാട് ഉളനാട് കരിമല കോഴിമല...

ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു : പിന്നാലെ ഭർത്താവും കിണറ്റിൽ ചാടി

കോട്ടയം: ഏറ്റുമാനൂർ കണപ്പുരയിൽ ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു.  കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് തള്ളിയിട്ടത്. ശിവരാജ് ഭാര്യ ബിനുവിനെ വീടിന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഭാര്യ കിണറ്റിൽ വീണത്തിന് പിന്നാലെ...
- Advertisment -

Most Popular

- Advertisement -