Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടിസ്പെഷ്യൽറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു.  ക്ലിനിക്കിൽ നടന്ന ചടങ്ങിൽ  കെ യു ജനീഷ്കുമാർ എം എൽ ഏ ഉദ്ഘാടനം ചെയ്യതു.  ECG, ECHO, TMT ലാബുകളുടെ ഉദ്ഘാടനം  കോന്നി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്  ആനി സാബു നിർവ്വഹിച്ചു.

ലൈഫ് ലൈൻ ചെയർമാൻ ഡോ. എസ് പാപ്പച്ചൻ, ലൈഫ് ലൈൻ ഡയറക്ടർ ശ്രീമതി. ഡെയിസി പാപ്പച്ചൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയർ ഇന്റെർവെൻഷണൽ കാർഡിയോ ളജിസ്റ്റുമായ ഡോ. സാജൻ അഹമ്മദ് ഇസഡ്, സീനിയർ കാർഡിയാക് തൊറാസിക് സർജൻ ഡോ.എസ്സ്. രാജഗോപാൽ,സീനിയർ കാർഡിയോളജി കൺസൽട്ടൻറ് ഡോ. സന്ദീപ് ജോർജ് വില്ലോത്ത്,  സിഇഒ ഡോ. ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ വി.വിജയകുമാർ, അഡ്മിനിസ്ട്രേറ്റർ മേഘ.എം.പിള്ള തുടങ്ങിയവർ സംസാരിച്ചു.

തുടക്കത്തിൽ എല്ലാ ബുധനാഴ്ച ദിവസങ്ങളിലുമാണ് കാർഡിയോളജി വിഭാഗം കോന്നി ക്ലിനിക്കിൽ പ്രവർത്തിക്കുക. സീനിയർ കാർഡിയോളജി കൺസൽട്ടൻറ് ഡോ സന്ദീപ് ജോർജ് വില്ലോത്ത് നേതൃത്വം വഹിക്കും. 2025 ജനുവരി 10 വരെ കാർഡിയോളജി കൺസൾട്ടേഷൻ പൂർണമായും സൗജന്യമായിരിക്കും. ECG, ECHO, TMT എന്നിവ പ്രസ്തുത കാലയളവിൽ 50% നിരക്കിലായിരിക്കും.

കോന്നിയിൽ പ്രവർത്തിച്ചു വരുന്ന ലൈഫ് ലൈൻ ക്ലിനിക്കിൽ ഗൈനെക്കോളജി, വന്ധ്യതാചികിത്സ, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, പൾമോനോളജി, അസ്ഥിരോഗം എന്നീ വിഭാഗങ്ങളുടെ സേവനം  ലഭ്യമാണ്. കോന്നി ക്ലിനിക് ഫോൺ നമ്പർ 0468-2343333, 9188922869. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഉപയോഗിക്കുന്ന പ്രകടനപത്രിക ഉൾപ്പെടെയുള്ള ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ...

ഭാര്യയോട് മാപ്പ് പറഞ്ഞ് കെ ബി ഗണേഷ് കുമാര്‍ : പരാതി നൽകാനില്ലെന്ന് ഭാര്യ

തിരുവനന്തപുരം : ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്.മന്ത്രിക്കെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ.ഇന്നലെ രാത്രി ഗണേഷ് കുമാർ വിളിച്ച് മാപ്പുപറഞ്ഞതായും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ബിന്ദു മേനോൻ പറഞ്ഞു .ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിന്‍റെ രാജിക്കായി സമ്മർദമുയർന്നിരുന്നു...
- Advertisment -

Most Popular

- Advertisement -