Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsഅമ്പലപ്പുഴ പേട്ട...

അമ്പലപ്പുഴ പേട്ട സംഘം ഇന്ന് മണിമലക്കാവിലെത്തും: നാളെ ആഴിപൂജ

മണിമല: അമ്പലപ്പുഴ പേട്ട സംഘം ഇന്ന് മണിമലക്കാവിലെത്തും. മണിമലക്കാവിലെ ആഴി പൂജ – മണിമലക്കാരുടെ ദേശ ഉത്സവം കൂടിയാണ്. പഴയ ചെമ്പകശ്ശേരി രാജ്യത്തിൽ നടന്നിരുന്ന അതേ രീതിയിലാണ് ഇന്നും അമ്പലപ്പുഴക്കാരുടെ ആഴി പൂജ നടക്കുന്നത്. അതിൽ മണിമലക്കാവിലെ ആഴി പൂജക്ക് ഏറെ പ്രത്യേകതയുണ്ട്.

ആഴി പൂജക്ക് ആവശ്യമായ അവൽ മലർ ശർക്കര നെയ്യ് തേൻ,പഴക്കുലകൾ മറ്റ് പൂജാദ്രവ്യങ്ങൾ ആഴിക്കുള്ള ഏഴു കൂട്ടം വിറകുകൾ എന്നിവ സ്വാമിമാരും ദേശക്കാരും ചേർന്ന് സമാഹരിച്ച് ക്ഷേത്രത്തിൽ എത്തിക്കും.

ആഴി പ്രസാദം തയ്യാറാക്കുന്നതിനുള്ള പാത്രങ്ങൾ വരെ ദേശക്കാർ ജാതി മത വർഗ്ഗ ഭേദമെന്യേ ക്ഷേത്രത്തിൽ എത്തിക്കും. ഇന്നും ഒരു ഇലയോ പഴക്കുലയോ എങ്കിലും ഈ ആഴി പൂജക്ക് സമർപ്പിക്കാതെ അവർക്ക് തൃപ്തി വരാറില്ല. കാലങ്ങളായി തുടർന്നു വരുന്ന ആചാരം ഇന്നും തുടരുന്നു.

ആയിരക്കണക്കിന് ഭക്തജനങ്ങൾ ആഴി പൂജ ദർശിച്ച് സായൂജ്യമടയുവാൻ ഇന്നും ക്ഷേത്രത്തിലെത്തുന്നു. 42-ാമതു ശബരിമല യാത്രക്ക് തിരിച്ച  അമ്പലപ്പുഴ പേട്ട സംഘം ഇന്ന് രാത്രി 10.30 ഓടെ  മണിമലക്കാവിലെത്തും. ജനുവരി 9ന്  രാവിലെ 8 മണിക്ക് പടുക്ക വയ്ക്കൽ ചടങ് നടക്കും. തുടർന്ന് കരിമ്പടം വിരിച്ച് വിഭവങ്ങൾ സമാഹരിച്ച് ആഴി പൂജക്കുള്ള തയ്യാറെടുപ്പ് നടത്തും. രാത്രി 9 ന് ആഴി ദീപം തെളിയിക്കും.

തുടർന്ന് ആഴി സ്തുതിപ്പും ആഴി കീർത്തനവും ചൊല്ലി സമർപ്പിച്ചതിന് ശേഷം പ്രസാദ വിതരണം നടത്തുo. ആഴി പൂജകൾക്ക് സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള സ്വാമി കാർമ്മികത്വം വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം : പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി : പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിൻറെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു.വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ ദാരുണ...

തൃശ്ശൂരിൽ ജനൽ കമ്പി അഴിച്ചു മാറ്റി മോഷണം : 35 പവൻ കവർന്നു

തൃശ്ശൂർ : തൃശ്ശൂർ കൊരട്ടിയില്‍ വീടിന്റെ കമ്പി അഴിച്ചു മാറ്റി 35 പവൻ സ്വർണവും 8000 രൂപയും കവർന്നു. ചിറങ്ങര പ്രകാശന്റെ വീട്ടിലാണ് പുലര്‍ച്ചെ മോഷണം നടന്നത്.സംഭവസമയത്ത് പ്രകാശനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍...
- Advertisment -

Most Popular

- Advertisement -