Monday, May 25, 2026
No menu items!

subscribe-youtube-channel

HomeNewsഅമ്പലപ്പുഴ പേട്ട...

അമ്പലപ്പുഴ പേട്ട സംഘം ഇന്ന് മണിമലക്കാവിലെത്തും: നാളെ ആഴിപൂജ

മണിമല: അമ്പലപ്പുഴ പേട്ട സംഘം ഇന്ന് മണിമലക്കാവിലെത്തും. മണിമലക്കാവിലെ ആഴി പൂജ – മണിമലക്കാരുടെ ദേശ ഉത്സവം കൂടിയാണ്. പഴയ ചെമ്പകശ്ശേരി രാജ്യത്തിൽ നടന്നിരുന്ന അതേ രീതിയിലാണ് ഇന്നും അമ്പലപ്പുഴക്കാരുടെ ആഴി പൂജ നടക്കുന്നത്. അതിൽ മണിമലക്കാവിലെ ആഴി പൂജക്ക് ഏറെ പ്രത്യേകതയുണ്ട്.

ആഴി പൂജക്ക് ആവശ്യമായ അവൽ മലർ ശർക്കര നെയ്യ് തേൻ,പഴക്കുലകൾ മറ്റ് പൂജാദ്രവ്യങ്ങൾ ആഴിക്കുള്ള ഏഴു കൂട്ടം വിറകുകൾ എന്നിവ സ്വാമിമാരും ദേശക്കാരും ചേർന്ന് സമാഹരിച്ച് ക്ഷേത്രത്തിൽ എത്തിക്കും.

ആഴി പ്രസാദം തയ്യാറാക്കുന്നതിനുള്ള പാത്രങ്ങൾ വരെ ദേശക്കാർ ജാതി മത വർഗ്ഗ ഭേദമെന്യേ ക്ഷേത്രത്തിൽ എത്തിക്കും. ഇന്നും ഒരു ഇലയോ പഴക്കുലയോ എങ്കിലും ഈ ആഴി പൂജക്ക് സമർപ്പിക്കാതെ അവർക്ക് തൃപ്തി വരാറില്ല. കാലങ്ങളായി തുടർന്നു വരുന്ന ആചാരം ഇന്നും തുടരുന്നു.

ആയിരക്കണക്കിന് ഭക്തജനങ്ങൾ ആഴി പൂജ ദർശിച്ച് സായൂജ്യമടയുവാൻ ഇന്നും ക്ഷേത്രത്തിലെത്തുന്നു. 42-ാമതു ശബരിമല യാത്രക്ക് തിരിച്ച  അമ്പലപ്പുഴ പേട്ട സംഘം ഇന്ന് രാത്രി 10.30 ഓടെ  മണിമലക്കാവിലെത്തും. ജനുവരി 9ന്  രാവിലെ 8 മണിക്ക് പടുക്ക വയ്ക്കൽ ചടങ് നടക്കും. തുടർന്ന് കരിമ്പടം വിരിച്ച് വിഭവങ്ങൾ സമാഹരിച്ച് ആഴി പൂജക്കുള്ള തയ്യാറെടുപ്പ് നടത്തും. രാത്രി 9 ന് ആഴി ദീപം തെളിയിക്കും.

തുടർന്ന് ആഴി സ്തുതിപ്പും ആഴി കീർത്തനവും ചൊല്ലി സമർപ്പിച്ചതിന് ശേഷം പ്രസാദ വിതരണം നടത്തുo. ആഴി പൂജകൾക്ക് സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള സ്വാമി കാർമ്മികത്വം വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല: കാർത്തിക സ്തംഭം ഉയർന്നു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, പടക്കം, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ്...

കോഴിക്കോട്ട് പെൺമക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി

കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി.അയനിക്കാട് പുതിയോട്ടിൽ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം. റെയിൽവേ ട്രാക്കിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.പെൺകുട്ടികൾ വീടിനകത്ത്...
- Advertisment -

Most Popular

- Advertisement -