റായ്‌പുർ : ഛത്തീസ്ഗഢിൽ സുരക്ഷാസേന 30 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് 1 കോടി പാരിതോഷികം പ്രഖ്യാപിച്ച നംബാല കേശവറാവു എന്ന ബസവരാജും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മാവോയിസ്റ്റ് സംഘത്തിന്റെ തലവനാണ് ഇയാൾ .
ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.വനമേഖലകൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘം തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കു നേരേ വെടിയുതിര്‍ത്തെന്നും ഇതോടെ സേന തിരിച്ചടിച്ചെന്നുമാണ് റിപ്പോര്‍ട്ട്.
ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തി പ്രദേശങ്ങൾക്ക് സമീപം ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് എന്ന പേരിൽ നടന്ന സംയുക്ത ഓപ്പറേഷനിൽ 31 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. 214 ഒളിത്താവളങ്ങൾ നശിപ്പിക്കുകയും സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.