Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിലെ കപ്പൽ...

കൊച്ചിയിലെ കപ്പൽ അപകടം : കമ്പനി 1262 കോടി നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1262.6 കോടിയുടെ നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവ്.

മുങ്ങിയ കപ്പലില്‍നിന്ന് എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തില്‍ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് ഉത്തരവ്. 9531 കോടി രൂപയുടെ ഉയർന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു സർക്കാർ വാദം.

എന്നാല്‍ സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പല്‍ കമ്പനി ഉന്നയിച്ചത്. അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിർത്തിയില്‍നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേരള സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാൻ അധികാരമില്ലെന്നും അവർ വാദിച്ചിരുന്നു.

മേയ് 24-നാണ് കൊച്ചി തീരത്തിന് സമീപം ലൈബീരിയന്‍ ചരക്കുകപ്പലായ എംഎസ്‌സി എല്‍സ-3 കപ്പല്‍ മുങ്ങി അപകടമുണ്ടാകുന്നത്. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പല്‍ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറുവെച്ചാണ് അപകടത്തില്‍പ്പെട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പ്: ഇടത് സഹകരണ മുന്നണി വിജയിച്ചു

തിരുവല്ല: കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പിൽ ഇടത് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ എല്ലാ സീറ്റിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഓരോ സ്ഥാനാർത്ഥിക്കും 1300ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കെ...

ശബരിമല തീര്‍ഥാടനം: മിൽമയിൽ നിന്ന്  നെയ്യ് വാങ്ങാൻ  ദേവസ്വം ബോർഡ് തീരുമാനം

തിരുവനന്തപുരം : ശബരിമലയിൽ പ്രസാദം തയ്യാറാക്കുന്നതിനുൾപ്പെടെ മിൽമയിൽനിന്ന് രണ്ടുലക്ഷം ലിറ്റർ നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ധാരണയായി. വരുന്ന തീർഥാടനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം. വഴിപാട് സാധനങ്ങൾക്ക് മിക്കതിനും കരാറായി. ഗുണനിലവാരം...
- Advertisment -

Most Popular

- Advertisement -