Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടാനശല്യം രൂക്ഷം:...

കാട്ടാനശല്യം രൂക്ഷം: ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി  തെളിവെടുപ്പ് നടത്തി     

കോന്നി: കാട്ടാനശല്യം രൂക്ഷമായ കല്ലേലി, താമരപ്പള്ളി, കുളത്തുമൺ എന്നിവിടങ്ങളിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഇന്ന് തെളിവെടുപ്പ് നടത്തി.സംയുക്ത ജനകീയ സമിതി ഹൈക്കോടതിയിൽ നൽകിയ പൊതു താൽപര്യ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.                

അമിക്കസ് ക്യൂറി അംഗങ്ങളായ അഡ്വ. എം.പി. മാധവൻകുട്ടി, അഡ്വ. ലിജി വടക്കേടത്ത് എന്നിവരാണ് തെളിവെടുപ്പിന് എത്തിയത്.കാട്ടാനശല്യം തടയുന്നതിന് എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളിൽ നിന്ന് അംഗങ്ങൾ വിവരങ്ങൾ ശേഖരിച്ചു. കുമ്മണ്ണൂരിൽ നിന്ന് അച്ചൻകോവിലാർ കടന്ന് കല്ലേലി ഭാഗത്തേക്ക് കാട്ടാനക്കൂട്ടം എത്തുന്നത് തടയണമെന്ന് പ്രദേശവാസികളും സമരസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു.               

വനാതിർത്തിയിൽ വലിയ കിടങ്ങും സ്ഥാപിക്കണം. ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ അഭിപ്രായങ്ങളും അമിക്കസ് ക്യൂറി രേഖപ്പെടുത്തി.  കോന്നി ഡി എഫ് ഒ ആയുഷ്‌കുമാർ കോറി, നടുവത്തുമുഴി റേഞ്ച് ഓഫീസർ അരുൺ, ജില്ലാ പഞ്ചായത്ത് അംഗം എസ്. സന്തോഷ് കുമാർ, അരുവാപ്പുലം പഞ്ചായത്ത് അംഗങ്ങൾ, സമര സമിതി ഭാരവാഹികളായ അമ്പിളി വർഗീസ്, ജയിംസ് എന്നിവരും തെളിവെടുപ്പിൽ പങ്കെടുക്കാൻ എത്തിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഭിമുഖം

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ അതിഥി അധ്യാപക തസ്തികയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിലെ താല്‍ക്കാലിക ഒഴിവിലേക്ക് ജൂലൈ 14 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി...

നെൽകൃഷി മേഖയിലെ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം അപ്പർകുട്ടനാട് സന്ദർശിച്ചു

തിരുവല്ല : നെൽക്കൃഷി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര ഉദ്യോഗസ്ഥ സംഘം അപ്പർ കുട്ടനാട് മേഖലയിലെത്തി. ചാത്തങ്കരി പാടശേഖരം, ചാത്തങ്കരി- മേപ്രാൽ തോട് എന്നിവിടങ്ങളാണ് സന്ദർശിച്ചത്. കേന്ദ്ര കൃഷി ജോയിന്റ് സെകട്ടറി എസ്....
- Advertisment -

Most Popular

- Advertisement -