Friday, June 5, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടാനശല്യം രൂക്ഷം:...

കാട്ടാനശല്യം രൂക്ഷം: ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി  തെളിവെടുപ്പ് നടത്തി     

കോന്നി: കാട്ടാനശല്യം രൂക്ഷമായ കല്ലേലി, താമരപ്പള്ളി, കുളത്തുമൺ എന്നിവിടങ്ങളിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഇന്ന് തെളിവെടുപ്പ് നടത്തി.സംയുക്ത ജനകീയ സമിതി ഹൈക്കോടതിയിൽ നൽകിയ പൊതു താൽപര്യ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.                

അമിക്കസ് ക്യൂറി അംഗങ്ങളായ അഡ്വ. എം.പി. മാധവൻകുട്ടി, അഡ്വ. ലിജി വടക്കേടത്ത് എന്നിവരാണ് തെളിവെടുപ്പിന് എത്തിയത്.കാട്ടാനശല്യം തടയുന്നതിന് എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളിൽ നിന്ന് അംഗങ്ങൾ വിവരങ്ങൾ ശേഖരിച്ചു. കുമ്മണ്ണൂരിൽ നിന്ന് അച്ചൻകോവിലാർ കടന്ന് കല്ലേലി ഭാഗത്തേക്ക് കാട്ടാനക്കൂട്ടം എത്തുന്നത് തടയണമെന്ന് പ്രദേശവാസികളും സമരസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു.               

വനാതിർത്തിയിൽ വലിയ കിടങ്ങും സ്ഥാപിക്കണം. ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ അഭിപ്രായങ്ങളും അമിക്കസ് ക്യൂറി രേഖപ്പെടുത്തി.  കോന്നി ഡി എഫ് ഒ ആയുഷ്‌കുമാർ കോറി, നടുവത്തുമുഴി റേഞ്ച് ഓഫീസർ അരുൺ, ജില്ലാ പഞ്ചായത്ത് അംഗം എസ്. സന്തോഷ് കുമാർ, അരുവാപ്പുലം പഞ്ചായത്ത് അംഗങ്ങൾ, സമര സമിതി ഭാരവാഹികളായ അമ്പിളി വർഗീസ്, ജയിംസ് എന്നിവരും തെളിവെടുപ്പിൽ പങ്കെടുക്കാൻ എത്തിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം: വിവരാവകാശ കമ്മിഷന്‍

ആലപ്പുഴ: ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മെയ് 20 നകം നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ. ഹക്കിം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ...

യാത്രക്കിടെ നഷ്ടമായ പണമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി: നന്ദി അറിയിച്ച് ഉടമസ്ഥൻ

പത്തനംതിട്ട : യാത്രക്കിടെ നഷ്ടമായ പണവും മറ്റുമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി പന്തളം കാരയ്ക്കാട് തട്ടക്കാട്ട് വടക്കേതിൽ സുരേഷ്. കഴിഞ്ഞദിവസം ധ്യാനം കഴിഞ്ഞു മടങ്ങി വരും വഴിയാണ്  ബാഗ് നഷ്ടമായത്. പന്തളം...
- Advertisment -

Most Popular

- Advertisement -