ന്യൂഡൽഹി : പടിഞ്ഞാറൻ കൊളംബിയയിൽ വൻ ഭൂചലനം.റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ ഇതുവരെ നൂറോളം പേർ മരണപ്പെടുകയും അഞ്ഞൂറോളം ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത് .പടിഞ്ഞാറൻ കൊളംബിയയിലെ സാൻ ഹോസെ ദെൽ പാൽമാർ മേഖലയാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം.തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം വിവിധ നഗരങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.





