Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiജനന-മരണ രജിസ്ട്രേഷൻ...

ജനന-മരണ രജിസ്ട്രേഷൻ : കർശന നടപടികളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്തെ ജനനവും മരണവും രജിസ്ററര്‍ ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുന്ന നിയമ ഭേദഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പാര്‍ലമെന്‍റ് പാസാക്കിയ ബില്ലില്‍ കഴിഞ്ഞ മാസമാണ് രാഷ്ട്രപതി ഒപ്പ് വച്ചത്.പുതിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ജനനവും മരണവും സംഭവിച്ച് 21 ദിവസത്തിനുള്ളില്‍ ഫീസോ പിഴയോ കൂടാതെ രജിസ്റ്റര്‍ ചെയ്യാം. 21 മുതല്‍ 30 ദിവസം വരെ നിശ്ചിത ഫീസ് രജിസ്ട്രാര്‍ക്ക് അടച്ച് രജിസ്റ്റര്‍ ചെയ്യും.ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ വൈകിയാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അധികാരിയുടെയോ, ജില്ലാ രജിസ്ട്റാറുടേയോ അനുമതി വേണം.ഒരു വർഷത്തിന് ശേഷവും രണ്ട് വർഷത്തിനുള്ളിലും അപേക്ഷ സമർപ്പിക്കുന്ന കേസുകളിൽ ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമാണ്.രണ്ട് വർഷത്തിന് ശേഷമാണ് രജിസ്ട്രേഷന് അപേക്ഷിക്കുന്നതെങ്കിൽ, ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമായി വരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാനൂർ ബോംബ് സ്ഫോടനം: 4 പേർ കസ്റ്റഡിയിൽ

കണ്ണൂർ : കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡ‍ിയിൽ.അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.സ്ഫോടനം നടക്കുമ്പോൾ ഇവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ്.കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ്...

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ടി ബി ജങ്ക്ഷൻ - വെള്ളംകുളങ്ങര റോഡിൽ മാർച്ച് 23 മുതൽ 24 വരെ ബി സി ടാറിംഗ് പ്രവർത്തി നടത്തുന്നതിനാൽ ഈ ദിവസങ്ങളിൽ ഈ റോഡിൽ കൂടിയുള്ള വാഹന...
- Advertisment -

Most Popular

- Advertisement -