ദുബായ് : ഇറാനും ജിസിസി രാജ്യങ്ങളും തമ്മിൽ ഒമാനിൽ നടക്കേണ്ട ചർച്ച മാറ്റി വെച്ചു.ചർച്ചയിൽ പങ്കെടുക്കാൻ പല ഗൾഫ് രാജ്യങ്ങളും തയ്യാറാകാത്തതിനെത്തുടർന്ന് അവസാന നിമിഷത്തിൽ ചർച്ച മാറ്റിവെക്കുകയായിരുന്നു. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനെ കുറിച്ചും സംഘർഷം അവസാനിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യാനായിരുന്നു യോഗം .എന്നാൽ ആക്രമണവും ചർച്ചയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്ന് ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തീരുമാനമെടുത്തതോടെയാണ് ചർച്ച മാറ്റി വച്ചത് .ചർച്ചയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.





