Monday, May 11, 2026
No menu items!

subscribe-youtube-channel

HomeAgricultureവെള്ളരിക്കൃഷിയിൽ നൂറുമേനി ...

വെള്ളരിക്കൃഷിയിൽ നൂറുമേനി  വിളയിച്ച്  കർഷക കൂട്ടായ്മ 

കോട്ടയം: കൊയ്ത്ത് കഴിഞ്ഞ പാടത്തും തുറസായ പുരയിടങ്ങളിലും കണി വെള്ളരിക്കൃഷിയിൽ നൂറുമേനി വിളയിച്ച്  കർഷക കൂട്ടായ്മ. വൈക്കം താലൂക്കിലെ തലയാഴം  വട്ടക്കരി പാടശേഖരത്ത് തുമ്പൻതറ മാത്യൂസിന്റെ ഒന്നര ഏക്കറിലും സമീപ പുരയിടങ്ങളിലുമാണ് കണിവെള്ളരി കൃഷി നടത്തിയത്. കർഷകരുടെ കാർഷികാഭിമുഖ്യം കണക്കിലെടുത്ത് ഉടമകൾ സൗജന്യമായി സ്ഥലം നൽകി.

തുറമുഖ വകുപ്പിൽ നിന്ന് 2017ൽ വിരമിച്ച പൗവത്തിൽ ടി.സി.ദേവദാസാണ് ഭാര്യ മേരിയുടെ പിതൃസഹോദരൻ മാത്യൂസിൻ്റെ പാടത്ത് ആദ്യം കണിവെള്ളരി കൃഷി ചെയ്തത്. മാത്യൂസിൻ്റെ മകളും കൃഷി ഓഫീസറുമായ അനുപമ വിത്തും നിർദ്ദേശങ്ങളും നൽകി. ദേവദാസൻ്റെ മക്കളായ അഖിൽ ഡി.ദാസും ദർശന ഡി. ദാസും കൃഷിക്ക്  സപ്പോർട്ട് നൽകിയതോടെ കഴിഞ്ഞ ഒൻപത് വർഷമായി വിഷുവിപണിയിൽ ദേവദാസ് കണിവെള്ളരി എത്തിക്കുന്നത്.

ദേവദാസിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ  ജോയിതുമ്പൻതറ, പി.എസ്. ഡേവിഡ്, എൻ.തങ്കച്ചൻ എന്നിവരും കണി വെള്ളരി കൃഷിയിൽ നേട്ടം കൊയ്തു. മികച്ച വിളവു ലഭിച്ചതിനൊപ്പം നല്ല വിലയും ലഭിച്ചത് കർഷകർക്ക് ഏറെ ആഹ്ലാദം പകർന്നു.  വിത്ത് നട്ട് 60 ദിവസത്തിനകം വിളവു ലഭിച്ചു.

ഒരു ചുവട്ടിൽനിന്നും 10 മുതൽ 20 കിലോവരെ വിളവ് ലഭിച്ചതായി കർഷകർ പറഞ്ഞു. നെല്ല് വിളവെടുപ്പ് നടത്തിയ ശേഷം വിഷുവിപണി ലക്ഷ്യ മിട്ടാണ് ഇവർ വെള്ളരിക്കൃഷി ആരംഭിച്ചത്.  വെള്ളരിക്ക് പുറമെ ചീര, വെണ്ട, വഴുതന, പയർ തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ കുടിവെള്ളവിതരണം തടസ്സപ്പെടും

ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ കുടിവെള്ള വിതരണം നടത്തുന്ന വാട്ടര്‍ അതോറിറ്റിയുടെ പറവൂര്‍ ടാങ്ക് സൈറ്റ് പമ്പ് ഹൗസില്‍ സെപ്റ്റംബര്‍ 17 ന് ക്ലോറിനേഷനും ടാങ്ക് ക്ലീനിങ്ങും നടക്കുന്നതിനാല്‍ കുടിവെള്ളവിതരണം...

ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി ഇന്ത്യയും ഇസ്രായേലും : പ്രധാനമന്ത്രിയെ  വിളിച്ച് നെതന്യാഹു

ന്യൂഡൽഹി : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവു  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു ടെലഫോൺ സംഭാഷണം നടത്തി. തന്ത്രപരമായ ബന്ധങ്ങൾ, ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നിവയെക്കുറിച്ച് ആയിരുന്നു ഇരു നേതാക്കളും തമ്മിൽ...
- Advertisment -

Most Popular

- Advertisement -