Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNew Delhiകനത്ത മഴയിലും മണ്ണിടിച്ചിലിലും ഇന്തോനേഷ്യയിൽ...

കനത്ത മഴയിലും മണ്ണിടിച്ചിലിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു. രാജ്യത്ത് കനത്ത നാശം വിതച്ചാണ് പ്രകൃതിയുടെ സംഹാര താണ്ഡ‍വം. 279 പേരെ കാണാതായി. എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി. ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് രാജ്യങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് പെയ്യുന്നത്.

സുമാത്ര ദ്വീപ് പ്രവിശ്യയിലെ ചില ഭാ​ഗങ്ങൾ കൂടുതൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിരവധി ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. മണ്ണിടിച്ചിലിൽ റോ‍ഡുകൾ തകർന്നു. ആശയവിനിമയ, അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിച്ച നിലയാണ്. ഹെലികോപ്റ്റർ ഉപയോ​ഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.

മണ്ണിടിച്ചിലിനെ തുടർന്നു റോ‍ഡുകൾ തകർന്നിട്ടുണ്ട്. ചില റോഡുകളിലെ തടസം നീക്കാൻ രക്ഷാസേന ശ്രമം തുടരുന്നു. ആളുകൾ റോഡിന്റെ ഒരു ഭാ​ഗത്ത് കുടുങ്ങിക്കിടക്കുന്നതായി അധികൃതർ വ്യക്തമാക്കി. കൂടുതൽ സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി വിന്യസിക്കും. വടക്കൻ സുമാത്ര തീരത്തുള്ള ദ്വീപിൽ രണ്ട് ദിവസം മുൻപ് 6.6 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് മഴ ശക്തമായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വഴിതെറ്റിയ കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുടുങ്ങി : മതിലു പൊളിച്ച് ബസ് പുറത്തെത്തിച്ചു        

ത്യശൂർ : വഴിതെറ്റിയ കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുടുങ്ങി. ഒടുവിൽ മതിലു പൊളിച്ച് ബസ് പുറത്ത് എത്തിച്ചു. ബസിടിച്ച് തകർന്ന മതിലിനും ബസ് പുറത്തെത്തിക്കാൻ പൊളിച്ച മതിലിനുമായി ഡ്രൈവർ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത്...

നഗരസഭാ കൗൺസിലർ സ്വന്തം ചെലവിൽ റോഡ് കോൺക്രീറ്റ് ചെയ്തു

പന്തളം : പന്തളത്ത്  നഗരസഭാ കൗൺസിലർ സ്വന്തം ചെലവിൽ റോഡ് കോൺക്രീറ്റ് ചെയ്തു. പന്തളം നഗരസഭാ കൗൺസിലർ രത്നമണി സുരേന്ദ്രൻ ആണ് സ്വന്തം ചെലവിലും സുമനസുകളുടെ സഹായത്തിലും റോഡ് നവീകരണം പൂർത്തിയാക്കിയത്. ശ്രീഭദ്ര ഭഗവതി...
- Advertisment -

Most Popular

- Advertisement -