Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ഉപയോഗ...

ശബരിമലയിൽ ഉപയോഗ ശൂന്യമായ പഴയ അരവണ നീക്കം ചെയ്യാൻ വൈകുന്നു

പത്തനംതിട്ട : ശബരിമലയിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ വൈകുന്നു. സർക്കാർ ഇടപെടാത്തതിനാൽ പരിഹാരം വൈകുന്നുവെന്ന് ദേവസ്വം ബോർഡ് അധികൃതർ.

രണ്ടു വർഷത്തിലധികമായി മാളികപ്പുറം ഗോഡൗണിൽ ആണ് 6.65 ലക്ഷം ടിൻ പഴയ അരവണ സൂക്ഷിച്ചിരിക്കുന്നത്. അരവണയിലെ ശർക്കര പുളിച്ച് കണ്ടെയ്നറുകൾ ഇപ്പോൾ പൊട്ടി തുടങ്ങിയിട്ടുമുണ്ട്. ശർക്കരയുടെ മണത്തിൽ ആകൃഷ്ടരായി ആന ഉൾപ്പെടെയുള്ള വന്യ ജീവികൾ ഇവിടേക്ക് എത്താനും സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പഴയ അരവണ എത്രയും വേഗം നീക്കാൻ ദേവസ്വം ബോർഡ് സർക്കാരിൽ സമ്മർദം ചെലുത്തുന്നത്.

അരവണ നീക്കം ചെയ്യുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയാക്കി ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ മറുപടി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. സർക്കാർ സഹായത്തോടെ അരവണ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അരവണ പ്രശ്നത്തിൽ ദേവസ്വം ബോർഡിന് ഇതുവരെ 6.50 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 2022 ൽ അരവണയിലെ ഏലയ്ക്കയിൽ കീടനാശിനിയുടെ അംശം ഉണ്ടെന്ന പരാതിയെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരമാണ് വിൽപന നിർത്തിയത്.

പിന്നീട് സുപ്രീം കോടതി നിർദേശ പ്രകാരം നടന്ന പരിശോധനയിൽ അരവണ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തി. അപ്പോഴേക്കും അരവണ പഴകിയതിനാൽ വിൽക്കാൻ കഴിയാതെ വന്നു. ഈ അരവണയാണ് ഗോഡൗണിലേക്ക് മാറ്റിയത്. സർക്കാർ അടിയന്തരമായി തീരുമാനമെടുത്താൽ ശബരിമലയിൽ നിന്ന് അരവണ നീക്കം ചെയ്യാനാകുമെന്ന് ദേവസ്വം ബോർഡ് അംഗം എ. അജികുമാർ പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള വനിതാ കമ്മീഷനും പെരിങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി ജില്ലാ സെമിനാർ സംഘടിപ്പിച്ചു

തിരുവല്ല: കേരള വനിതാ കമ്മീഷനും പെരിങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സെമിനാർ സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം...

കള്ളപ്പണമെന്ന് ആരോപണം : പാലക്കാട് രാത്രിയിൽ കോൺ​ഗ്രസ് നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന

പാലക്കാട് : പാലക്കാട് തിരഞ്ഞെടുപ്പിന് വേണ്ടി കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് അർധരാത്രി ഹോട്ടലിൽ കോൺ​ഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന നടത്തി.കോൺ​ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ‌ ഉസ്മാന്റെയും ഹോട്ടൽമുറികളിലാണ് പരിശോധന...
- Advertisment -

Most Popular

- Advertisement -