Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsഎറണാകുളം–ബെംഗളൂരു വന്ദേഭാരത്...

എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരത്തേതിനേക്കാൾ വ്യത്യസ്തമായ സമയക്രമം

തിരുവന്തപുരം: നവംബറിൽ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്ന എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരത്തേതിനേക്കാൾ വ്യത്യസ്തമായ സമയക്രമം. 2024-ൽ ഓടിയിരുന്ന ത്രിവീക്കിലി സ്പെഷ്യൽ (06001/06002) ട്രെയിനിനേക്കാൾ സൗകര്യപ്രദമായ ക്രമീകരണമാണ് പുതുതായി വരുന്നത്.

മുൻപ് ഉച്ചയ്ക്ക് 12.50-ന് എറണാകുളത്തു നിന്നു പുറപ്പെട്ട് രാത്രി 10.00-ന് ബെംഗളൂരുവിൽ എത്തിയിരുന്നതായിരുന്നുവെങ്കിലും, പുതുക്കിയ ക്രമത്തിൽ ഉച്ചയ്ക്ക് 1.00-ന് പുറപ്പെട്ടു രാത്രി 11.00-ഓടെ ബെംഗളൂരുവിൽ എത്തും. മടക്കയാത്രയും അൽപ്പം വേഗത്തിലാക്കും,രാവിലെ 5.00-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.00-ഓടെ എറണാകുളത്ത് എത്തും.

സർവീസിന്റെ ആവൃത്തിയിലും മാറ്റം പ്രതീക്ഷിക്കുന്നു .ആഴ്ചയിൽ മൂന്ന് ദിവസം മാത്രമല്ല, ആറ് ദിവസമോ എല്ലാ ദിവസവും ഓടാൻ സാധ്യതയുണ്ട്. ഒരു ദിവസം അറ്റകുറ്റപ്പണികൾക്കായി മാറ്റിവെക്കും. കൃത്യമായ ദിവസങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

യാത്രാമാർഗ്ഗത്തിലും മാറ്റങ്ങൾ വരും. പ്രധാന സ്റ്റോപ്പുകൾ തുടർന്നും നിലനിൽക്കും, എന്നാൽ ബെംഗളൂരുവിനടുത്ത് കൃഷ്ണരാജപുരം പുതിയ സ്റ്റോപ്പായി ഉൾപ്പെടുത്തും. ആകെ മുഴുവൻ ഏഴ് സ്റ്റോപ്പുകളായിരിക്കും ഇനി.ട്രെയിനിന് ഇനി 16 കോച്ചുകളായിരിക്കും .മുൻപ് എട്ടായിരുന്ന കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്.

ടിക്കറ്റ് നിരക്കുകൾ മുൻവർഷത്തേതിനോട് സമാനമായിരിക്കും . ചെയർ കാർ ഏകദേശം 1,465, എക്സിക്യൂട്ടീവ് ചെയർ കാർ 2,945 (ഭക്ഷണവുമായി). സർവീസ് ആരംഭിച്ചതിന് ശേഷം ഐ ആർ സി ടി സി വഴി ഓൺലൈൻ ബുക്കിംഗ് ലഭ്യമാകും.സാധാരണ സൂപ്പർഫാസ്റ്റ് ട്രെയിനുകളേക്കാൾ ഏകദേശം ഒരു മണിക്കൂർ യാത്രാസമയം ലാഭിക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോൻതാ 100 കിലോമീറ്റർ വേഗതയിൽ: ആന്ധ്രാ തീരമേഖലയിൽ നിന്നു ആളുകളെ മാറ്റി പാർപ്പിച്ചു

ഹൈദരാബാദ്: മോൻതാ ചുഴലിക്കാറ്റ് കരയിലേക്ക് തിരിഞ്ഞതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലാൻഡ് ഫാളിങ് പ്രതിഭാസം മൂന്ന്, നാല് മണിക്കൂർ തുടരും. അർധ രാത്രിയോടെ മോൻതാ കര തൊടും. നിലവിൽ കാറ്റിന്റെ വേ​ഗത മണിക്കൂറിൽ...

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യ നൽകിയത് ഭീകരതയ്ക്കുള്ള മറുപടി : സൈന്യത്തിന്‍റെ വാർത്താസമ്മേളനം

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ സംയുക്തമായി വാർത്താസമ്മേളനം നടത്തി. പാക്കിസ്ഥാന്റെ നേതൃത്വത്തിന്റെ ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളുടെ വിഡിയോ കാണിച്ചായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത് .പഹൽഗാമിൽ നടന്ന ഏറ്റവും നിഷ്ടൂരമായ...
- Advertisment -

Most Popular

- Advertisement -