ന്യൂഡൽഹി : മുൻ ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ .53 കാരനായ സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയെ ലിബിയയിലെ സിന്റാൻ നഗരത്തിലുള്ള വസതിയിൽ വെച്ച് നാല് അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നു.ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ഗദ്ദാഫിയ്‌ക്കെതിരായി 2011ൽ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന് 2015ൽ സെയ്ഫിന് ലിബിയൻ കോടതി വധശിക്ഷ വിധിച്ചിരുന്നു.മാപ്പ് അനുവദിച്ചതിനെത്തുടർന്ന് 2017 ജൂണിൽ മോചിപ്പിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നു.






