ആലപ്പുഴ: ജില്ലയിൽ മഴയെ തുടർന്ന് മേയ് 23 മുതൽ 27 വരെ 380 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും നശിച്ചു. ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ് നാളെ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത് .
ചേർത്തല – ഭാഗികമായി തകർന്ന വീടുകൾ 101 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, അമ്പലപ്പുഴ – ഭാഗികമായി തകർന്ന വീടുകൾ144, പൂർണ്ണമായി തകർന്ന വീടുകൾ അഞ്ച്, കുട്ടനാട് – ഭാഗികമായി തകർന്ന വീടുകൾ 63 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, കാർത്തികപ്പള്ളി – ഭാഗികമായി തകർന്ന വീടുകൾ 15 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, മാവേലിക്കര – ഭാഗികമായി തകർന്ന വീടുകൾ 13, ചെങ്ങന്നൂർ – ഭാഗികമായി തകർന്ന വീടുകൾ 44 പൂർണ്ണമായി തകർന്ന വീടുകൾ രണ്ട് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.
ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു. ഇവിടെ നാലു കുടുംബങ്ങളിലെ 18 പേരെ പാർപ്പിച്ചിട്ടുണ്ട്.