ന്യൂഡൽഹി : ഇന്ത്യയുടെ സൈനിക നടപടിക്കു പിന്നാലെ പാക്കിസ്ഥാൻ. വ്യോമാതിര്‍ത്തി പൂര്‍ണമായി അടച്ചു .സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും അടച്ചിടുന്നതായാണ് പ്രഖ്യാപനം. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പറക്കല്‍ അനുമതിയുള്ളത്.അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് പാകിസ്താന്‍ നോ ഫ്‌ളൈയിങ് സോണായിരിക്കുമെന്നാണ് പാക് വ്യോമയാന അതോറിറ്റിയുടെ ഉത്തരവ്.
ഒരു മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പാക്കിസ്ഥാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാൻ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായാണ് സൂചന. അതേസമയം ,മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യയിലെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും. 430 വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.