വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചു. യൂട്ടവാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയാണു ചാർലി കിർക്ക് വെടിയേറ്റു കൊല്ലപ്പെത്. യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സ്ഥാപകനുമാണ് ചാര്‍ലി കിര്‍ക്ക്.2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് ട്രംപിന് ലഭിച്ചതിൽ ചാര്‍ലിയ്ക്ക് വലിയ പങ്കുണ്ടായിരുന്നു .
കുടിയേറ്റത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചിരുന്ന ചാർലി ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തെ ശക്തമായി എതിർത്തിരുന്നു.ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ ദുഃഖവും രോഷവും രേഖപ്പെടുത്തിയ ട്രംപ് ഇതിന് പിന്നിലുള്ളവരെയും അവര്‍ക്ക് ധനസഹായം നല്‍കുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും തന്റെ ഭരണകൂടം പിടികൂടുമെന്ന് പറഞ്ഞു.






