കോട്ടയം: ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന വന്യജീവികളുടെ ആക്രമണത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടും അധികാരികളുടെ നിസ്സംഗ സമീപനം തുടരുന്നത് അപലപനീയമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു. അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിൽ ആരാധനയ്ക്കിടയിലാണ് കാട്ടുപന്നി ഓടി കയറിയത്.
അവസരോചിതമായി പ്രവർത്തിച്ചതു കൊണ്ടാണ് കുഞ്ഞിൻറെ ജീവൻ രക്ഷിക്കാനായത്. ജനങ്ങളുടെ സ്വൈര്യജീവിതവും സുരക്ഷിതത്വവും അപകടത്തിലായിട്ടും സത്വര നടപടികൾ സ്വീകരിക്കാത്തത് ഉത്തരവാദിത്തരഹിത്യമാണ്. ഭീതിയിലായ ജനങ്ങൾ പൊതുനിരത്തിലിറങ്ങാൻ മടിക്കുന്ന ദുസ്ഥിതിയിലായിട്ടും, സാഹചര്യത്തിന്റെ ഗൗരവം അധികാരികളിൽ എത്തിയ ലക്ഷണം ഇല്ല.
വിരുദ്ധമായ കാലാവസ്ഥയിൽ നട്ടംതിരിയുന്ന സാധാരണ ജങ്ങൾക്ക് വന്യജീവി ആക്രമണം കൂടി താങ്ങാൻ കഴിയില്ലെന്ന് അഡ്വ. ബിജു ഉമ്മൻ പ്രസ്താവനയിൽ പറഞ്ഞു.