കോഴിക്കോട് : അർജുൻ ഇനി കണ്ണീരോർമ.കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അർജുന്റെ മൃതദേഹം സംസ്‌കരിച്ചു. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാൻ എത്തിയിരുന്നു.രാവിലെ 11.20ഓടെയാണ് ആരംഭിച്ച സംസ്കാര ചടങ്ങുകള്‍ 11.45ഓടെ പൂര്‍ത്തിയാക്കി.സഹോദരൻ അഭിജിത്ത് അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി.
രാവിലെ ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്തിൽ മൃതദേഹം ഏറ്റുവാങ്ങി.മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ഒമ്പതരയോടെ കണ്ണാടിക്കലിലെ വീട്ടിലെത്തി. മന്ത്രി എ.കെ .ശശീന്ദ്രൻ, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ,ജില്ലാ കലക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചു.