പമ്പ : നീലിമലയില്‍ ശബരിമല തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ വഴിയുള്ള വൈദ്യുതി തൂണിലെ കണ്ടക്ടര്‍ ഉരുകി വൈദ്യുതി തൂണിലേക്കും തുടര്‍ന്ന് ശുദ്ധജല കിയോസ്‌കിലെ ടാപ്പിലേക്കും വൈദ്യുതി പ്രവഹിച്ചാണെന്നാണ് കണ്ടെത്തല്‍.
തെലങ്കാനയില്‍ നിന്നുളള തീർത്ഥാടകയാണ് ഷോക്കേറ്റ് മരിച്ചത്.
ജല അതോറിറ്റി സ്ഥാപിച്ച കിയോസ്‌ക് ഉറപ്പിക്കാനായി വഴിവിളക്കിന്റെ ഇരുമ്പു തൂണിലേക്ക് കേബിള്‍ ഉപയോഗിച്ചു വലിച്ചു കെട്ടിയിരുന്നു.വഴിവിളക്കിന്റെ തൂണില്‍ നിന്ന് ഈ കേബിള്‍ വഴി ശുദ്ധജല ടാപ്പിലേക്കു വൈദ്യുതിയെത്തിയെത്തിയെന്നാണു വിലയിരുത്തല്‍.
തീർത്ഥാടക ഷോക്കേറ്റു മരിച്ച സംഭവത്തില്‍ ഹൈക്കോടതി ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.വി.ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വിശദീകരണം തേടിയത്.