തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷൻ , കെഎസ്ആർടിസി തർക്കത്തിനൊടുവിൽ നഗരത്തിലെ ഇടറോഡുകളിൽ വീണ്ടും ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി. ആദ്യ സർവ്വീസ് മേയർ വി. വി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫ് ചെയ്ത മേയർ ബസിൽ കന്നിയാത്ര നടത്തി .കിഴക്കേക്കോട്ടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകളാണ് രാവിലെ സർവീസ് നടത്തിയത്.
രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ ഇടറോഡുകളില്‍ സര്‍വീസ് നടത്തുക.കൗൺസിലർമാർ നിർദേശിച്ച 23 റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിൽ ബസുകൾ ഓടുന്നത്.നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് പരിഗണിക്കുന്നത്. സർവീസ് ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്നും ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തി കൂടുതൽ സർവീസുകൾ ഉറപ്പാക്കുമെന്നും മേയർ വിവി രാജേഷ് പറഞ്ഞു.






