കോട്ടയം : മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ഗോപിനാഥ് മുതുകാടിന് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ക്രിയാത്മക ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്ക്കാരം. 25,000 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം, ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കുന്നത് മലങ്കരസഭ ചെയ്യുന്ന പുണ്യമാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
അത്തരം കുട്ടികളെ സംരക്ഷിച്ച് വലിയ ഉത്തരവാദിത്വം നിറവേറ്റുന്ന സഭ നൽകുന്ന പുരസ്ക്കാരത്തെ അനുഗ്രഹമായി കാണുന്നുവെന്നും മുതുകാട് പ്രതികരിച്ചു. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ സ്വാഗതം ആശംസിച്ചു. ഗീവർഗീസ് മാർ കൂറിലോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഡോ.കെ.എൽ മാത്യുവൈദ്യൻ കോർ എപ്പിസ്ക്കോപ്പാ എന്നിവർ പ്രസംഗിച്ചു.
കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയ സെമിനാരി മാനേജർ ജോബിൻ വർഗീസ്, ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, ഫാ.ജേക്കബ് കുര്യൻ, റവ. എ.ജെ ശാമുവേൽ റമ്പാൻ, കോട്ടയം നഗരസഭാ കൗൺസിലർ ടോം കോര, ഭദ്രാസന സെക്രട്ടറിമാരായ ഫാ.കെ.എം.സഖറിയാ, ഫാ.തോമസ് ജോർജ്, വൈദികർ, കന്യാസ്ത്രീകൾ എന്നിവർ പങ്കെടുത്തു.






