തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ലഹരി മാഫിയയെ തകർക്കാൻ കഴിയുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.സംസ്ഥാനത്ത് അരങ്ങു തകർക്കുന്ന ലഹരി മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി ദർശൻ സമിതി നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സത്യഗ്രഹവും സിഗ്നേച്ചർ കാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരയിലും ആകാശത്തിലും കപ്പലിലും മദ്യവും മയക്കു മരുന്നും സുലഭമായി ലഭിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്.ഇതിനെയൊന്നും അമർച്ച ചെയ്യാൻ കാര്യക്ഷമമായ ഒരു നടപടിയും സർക്കാർ കൈക്കൊള്ളുന്നില്ല.അക്രമവും കൊലപാതകവും സ്ത്രീ പീഡനവും ഇന്നൊരു നിത്യസംഭവമായി മാറിയെന്നും മദ്യലഭ്യത കുറക്കാമെന്ന് പറഞ്ഞു അധികാരത്തിൽ വന്നവർ കേരളത്തെ മദ്യത്തിലും മയക്കുമരുന്നിലും മുക്കിയ അവസ്ഥയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു .ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡൻ്റ് വി.സി.കബീർ അദ്ധ്യക്ഷത വഹിച്ചു.