ന്യൂഡൽഹി: 2014-ൽ ലോകത്തിലെ ഏറ്റവും ദുർബലമായ അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്ന് എന്ന ലേബലിൽ ഉൾപ്പെടുത്തിയ ഇന്ത്യ ഇന്ന് ലോകത്തെ ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഇപ്പോൾ ആർക്കും പിടിക്കാനാവാത്ത ശക്തിയായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിപ്പ് മുതൽ കപ്പൽ വരെ നമ്മൾ സ്വന്തമായി നിർമ്മിക്കാനുള്ള കഴിവ് ആർജ്ജിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.
“ഇന്ത്യ നിൽക്കാനുള്ള മനസ്സിലല്ല, മുന്നോട്ടു കുതിക്കുന്ന രാജ്യമാണ്. അതിജീവനത്തിന്റെ 11 വർഷങ്ങളാണ് നമ്മൾ പിന്നിട്ടത്. ഈ കാലയളവിൽ നയ സ്തംഭനം, അഴിമതി, ഭീകരാക്രമണ ഭീതികൾ, വിലക്കയറ്റം, സ്ത്രീകളുടെ സുരക്ഷ എന്നീ പ്രധാന വെല്ലുവിളികളെ പിന്നിലാക്കാൻ രാജ്യത്തിന് കഴിഞ്ഞു,” അദ്ദേഹം സൂചിപ്പിച്ചു.
വിലക്കയറ്റം രണ്ടു ശതമാനത്തിനും താഴെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക വളർച്ച ഏഴു ശതമാനത്തിനും മുകളിലാണ്. സ്വയംപര്യാപ്തതയും വൈജ്ഞാനിക മുന്നേറ്റങ്ങളും ചേർന്ന് ഇന്ത്യയെ ആഗോള തലത്തിൽ വലിയ സ്ഥാനത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ലോകം ഇനി ഇന്ത്യയുടെ വളർച്ചയെ കണ്ടുമുട്ടേണ്ടിവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.