Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamസമൂഹം ലഹരിക്കെതിരെ...

സമൂഹം ലഹരിക്കെതിരെ പോരാടുമ്പോൾ സർക്കാർ ബ്രൂവറിക്ക് വേണ്ടി വാദിക്കുന്നത് അംഗീകരിക്കാനാകില്ല : യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത

 കോട്ടയം : മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞ്  അധികാരത്തിൽ വന്ന ശേഷം ബാറുകളുടെ എണ്ണം ദിനംപ്രതി വർദ്ധിപ്പിക്കുകയും , ബ്രൂവറി ഉൾപ്പടെ തുടങ്ങാൻ അനുമതി നൽകുകയും ചെയ്യുന്ന സർക്കാർ പാവപ്പെട്ട ജനതയുടെ ബലഹീനത ചൂഷണം ചെയ്യുകയാണെന്ന് ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതി. സ്ക്കൂളുകളുടെയും,ആരാധനലായങ്ങളുടെയും സമീപത്തേക്ക് കള്ളുഷാപ്പുകൾ കൂടി എത്തിക്കാനുള്ള നീക്കം ആരോടുള്ള വെല്ലുവിളിയാണെന്ന് മദ്യവർജ്ജന സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത ചോദിച്ചു.

ലഹരിമുക്ത ഭവനം, ലഹരി മുക്ത ഇടവക, ലഹരി മുക്ത സഭ, ലഹരി മുക്ത നാട് ഇതാണ് സഭ ലക്ഷ്യം വെക്കുന്നത്. നാടിന്റെ നൻമക്കൊപ്പം നിൽക്കേണ്ട സർക്കാർ മദ്യലോബികളുടെ പിണിയാളാകുന്നത് ഭാവി തലമുറയെ ഇല്ലാതാക്കാൻ മാത്രമേ ഉപകരിക്കൂ. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങുമ്പോൾ കുടിവെള്ളക്ഷാമം രൂക്ഷമാകും. നെൽക്കർഷകർ ഇപ്പോൾ തന്നെ വെള്ളം ലഭിക്കാതെ പ്രതിസന്ധി നേരിടുന്നുണ്ട്. കൃഷിക്കാരെയും, സാധാരണ മനുഷ്യരെയും പരിഗണിക്കാതെയുള്ള സർക്കാരിന്റെ നീക്കങ്ങൾ ജനാധിപത്യ മര്യാദയല്ലെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതിയുടെ  നേതൃത്വത്തിൽ മാർച്ച് മാസം സെക്രട്ടറിയേറ്റ് പടിക്കൽ ഒരു ദിവസത്തെ ഉപവാസം നടത്തുമെന്ന് സമിതി ഭാരവാഹികളായ ഫാ : കുര്യാക്കോസ് തണ്ണിക്കോട്ട്,ഫാ മാത്യൂസ് വട്ടിയാനിക്കൽ, ഫാ.വർഗീസ് ജോർജ് ചേപ്പാട്, ഫാ.തോമസ് ചകിരിയിൽ, അലക്സ് മണപ്പുറത്ത് , ഡോ. റോബിൻ പി . മാത്യു,ഫാ ബിജു ആൻഡ്രൂസ്, എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് സമാപനം: വലിയ നോമ്പിൽ പ്രകൃതിയെയും കരുതാൻ ഓർത്തഡോക്സ് സഭ

കോട്ടയം : ലോകമെമ്പാടുമുള്ള ക്രൈസ്തവർ വലിയ നോമ്പിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ  ഏഴ് പ്രമേയങ്ങൾ അടിസ്ഥാനപ്പെടുത്തി ഹരിതനോമ്പ് ആചരിക്കാൻ  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആഹ്വാനം ചെയ്തു. നോമ്പിന്റെ ഏഴ് ആഴ്ച്ചകളിലായി പരിസ്ഥിതി സംരക്ഷണത്തിനായുള്ള...

നെറ്റ് ചോദ്യപേപ്പർ ചോർച്ച : ചോ​ദ്യപേപ്പർ ഡാർക്ക് നെറ്റിൽ വിറ്റത് 6 ലക്ഷം രൂപയ്‌ക്ക്

ന്യൂഡൽഹി : യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുമായി സിബിഐ .ആറ് ലക്ഷം രൂപയ്‌ക്കാണ് ചോദ്യപേപ്പർ ഡാർക്ക് വെബ്ബിലൂടെ വിൽപന നടത്തിയതെന്ന് സിബിഐ അറിയിച്ചു. ജൂൺ 18നായിരുന്നു പരീക്ഷ...
- Advertisment -

Most Popular

- Advertisement -