കണ്ണൂർ : പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്. 9.10 ലക്ഷം രൂപ പിഴയും ചുമത്തി.കീച്ചേരി മുഹിയുദ്ദീൻ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിയെ ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത് .
സ്വർണ മോതിരം സമ്മാനമായി നൽകിയും പുറത്തു പറഞ്ഞാൽ ശപിക്കുമെന്നു ഭീഷണിപ്പെടുത്തിയുമാണ് 2020 മുതൽ 2021 വരേയുള്ള കോവിഡ് കാലത്ത് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.നേരത്തെ സമാനമായ കേസിൽ ഇയാൾക്ക് 26 വർഷം ശിക്ഷ ലഭിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് ഇയാൾ പതിനാറുകാരിയെ പീഡിപ്പിച്ചത്.