തിരുവല്ല: കാലവർഷക്കെടുതിയിൽ കുറ്റൂർ പഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ വ്യാപക കൃഷി നാശം. തിരുമൂലപുരം, വാളൻ പറമ്പിൽ വീട്ടിൽ, വിപിൻ വി ജോസഫിന്റെ 500 മൂട് ഏത്തവാഴ, വല്യവീട്ടിൽ ബാബുവിന്റെ 150 മൂട് ഏത്തവാഴ എന്നിവയാണ് കാറ്റിലും വെള്ളക്കെട്ടിലും കൃഷി നഷ്ടമായത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വിളവെടുക്കേണ്ട കൃഷിയാണ് നശിച്ചത്. കൃഷിയിടങ്ങളിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുന്നു. ഒരാഴ്ച്ചയ്ക്ക് ഇടയിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം
മിക്കവരും വസ്തു പണയപ്പെടുത്തിയും ലോൺ എടുത്തുമാണ് ഈ മേഖലയിലേക്ക് കടന്ന് വന്നത്. ജില്ലയിലെ അപ്പർകുട്ടനാട്ട് അടക്കമുള്ള പ്രദേശങ്ങളിലെ കൃഷി വെള്ളക്കെട്ടിലാണ്. കുലച്ചതും കുലക്കാത്തതുമായ ഏത്ത വാഴകൾ, കപ്പ, ഇഞ്ചി, ചേന എന്നിവയെല്ലാം ഇതിൽ പെടും. വെള്ളക്കെട്ട് ഒഴികി മാറി റോഡുകൾ ഗതാഗത യോഗ്യമായെങ്കിൽ മാത്രമെ അധികൃതർക്ക് കൃത്യമായ കണക്കുകൾ ശേഖരിക്കാൻ കഴിയു.