Tuesday, June 3, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല: പറകൊട്ടിപ്പാട്ട്...

ശബരിമല: പറകൊട്ടിപ്പാട്ട് ത്രികാലദോഷമകറ്റും

ശബരിമല: പറകൊട്ടിപ്പാട്ട് ത്രികാലദോഷമകറ്റുമെന്ന്  പതിറ്റാണ്ടുകളായി സന്നിധാനത്ത് പറകൊട്ടിപ്പാടുന്ന ആറന്മുള സ്വദേശി റ്റി.എസ്. പ്രസാദ് പറയുന്നു. അയ്യപ്പദർശനത്തിനു ശേഷം മാളികപ്പുറത്തെത്തി പറകൊട്ടിപ്പാട്ടു നടത്തുന്ന ഭക്തർ ഏറെയാണ്. ത്രികാല ദോഷങ്ങൾ അകറ്റുമെന്ന വിശ്വാസമാണ് പറകൊട്ടിപ്പാട്ടിനു പിന്നിലുള്ളത്.

പത്തനംതിട്ട ജില്ലയിലെ വേല സമുദായത്തിൽപ്പെട്ടവരാണ് പറകൊട്ടിപ്പാട്ടിന്റെ സ്ഥാനീയർ. പാരമ്പര്യമായി ലഭിച്ച പാട്ടിന്റെ ഈരടികളിലൂടെ സർവദോഷ പരിഹാരത്തിനായി പാടുന്നു. മാളികപ്പുറം ക്ഷേത്രത്തിന് പിൻഭാഗത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് പറകൊട്ടിപ്പാട്ട് നടക്കുന്നത്.

പരമശിവൻ മലവേടന്റെ രൂപത്തിൽ പന്തളം കൊട്ടാരത്തിൽ എത്തി പറകൊട്ടി പാടി മണികണ്ഠന്റെ ദോഷങ്ങൾ അകറ്റിയതായാണ് ഐതീഹ്യം. പാലാഴി മഥനത്തെ തുടർന്നു വിഷ്ണു ഭഗവാനു ശനിദോഷം ബാധിച്ചെന്നും ശിവൻ വേലനായും പാർവതി വേലത്തിയായും അവതരിച്ചു പറകൊട്ടി പാടി ഭഗവാന്റെ ദോഷമകറ്റിയെന്നും ഐതീഹ്യമുണ്ട്.

പറകൊട്ടി പാടുമ്പോൾ കേശാദിപാദം എന്ന മന്ത്രം പാട്ട് രൂപത്തിലാണ് പാടുക. പറയുടെ മുന്നിലിരിക്കുന്ന ഭക്തനെ അയ്യപ്പനായും പിന്നിലിരുന്നു പാടുന്നയാളെ പരമശിവനായുമാണ് സങ്കൽപ്പിക്കുക. പാട്ടിനുശേഷം ഭക്തന്റെ ശിരസിൽ കൈവെച്ച് നെറ്റിയിൽ ഭസ്മം വരച്ച് അനുഗ്രഹിക്കും. ഇതോടെ ഭക്തന്റെയും കുടുംബത്തിന്റെയും സർവദോഷങ്ങളും മാറുമെന്നാണ് വിശ്വാസം.

ശബരിമല ക്ഷേത്രനിർമാണം കഴിഞ്ഞു തീപിടുത്തവും മറ്റ് അനിഷ്ട സംഭവങ്ങളുമുണ്ടായപ്പോൾ പന്തളം രാജാവ് ദേവപ്രശ്നം വച്ചെന്നും അശുദ്ധിയുള്ളതായി കണ്ടെത്തിയതിനാൽ പരിഹാരമായി വേലൻമാരെ കൊണ്ട് പറകൊട്ടി പാടണമെന്ന് ദേവഹിതത്തിൽ തെളിഞ്ഞെന്നും ഇതോടെയാണ് ശബരിമലയിൽ പറകൊട്ടിപ്പാട്ട് തുടങ്ങിയതെന്നും പ്രസാദ് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് പതിനെട്ടാംപടിക്കുതാഴെ അരങ്ങേറിയിരുന്ന പറകൊട്ടി പാട്ട് പിന്നീടാണ് മണിമണ്ഡപത്തിനു സമീപത്തേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വഖഫ് ഭേദഗതി : കെസിബിസിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു – രാജീവ് ചന്ദ്രശേഖർ

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഭരണഘടന നല്‍കുന്ന അവകാശം...

ആത്മീയതയുടെയും ശില്പ സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ: മഹാരാഷ്ട്ര ഗവർണർ

തൃക്കൊടിത്താനം :  കേരളത്തിന്റെ ആത്മീയതയുടെയും, ശില്പ സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ് പഞ്ച പാണ്ഡവ ക്ഷേത്രങ്ങളെന്ന് മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ. തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാ വിഷ്ണു...
- Advertisment -

Most Popular

- Advertisement -