Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiകപ്പലപകടം :...

കപ്പലപകടം : 9531 കോടി തരാൻ പറ്റില്ലെന്ന് എം.എസ്.സി. കമ്പനി

കൊച്ചി : അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക കെട്ടിവെയ്ക്കാനാകില്ലെന്ന് എം.എസ്.സി. എല്‍സ കമ്പനി ഹൈക്കോടതിയെ അറിയിച്ചു .കപ്പലപകടത്തെത്തുടര്‍ന്ന് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് സര്‍ക്കാര്‍ 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് .

എന്നാൽ ഇന്ധന ഓയിൽ ചോർന്നിട്ടില്ലാത്തതിനാൽ സമുദ്ര ആവാസ വ്യവസ്ഥയ്ക്കു പ്രശ്നമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്ലാസ്റ്റിക് പെല്ലെറ്റുകൾ കരയ്ക്കടിഞ്ഞത് പരിസ്ഥിതി പ്രശ്നം മാത്രമാണെന്നും കമ്പനി വാദിച്ചു .എത്ര രൂപ നഷ്ടപരിഹാരമായി നൽകാമെന്ന കമ്പനിയുടെ അഭിപ്രായം അറിയിക്കാൻ കോടതി നിർദേശിച്ചു .വിഴിഞ്ഞം തുറുമുഖത്തുള്ള എംഎസ്‍സി അക്വിറ്റേറ്റ 2-വിന്റെ അറസ്റ്റ് കാലാവധിയും കോടതി നീട്ടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാര്യവട്ടം കോളേജിലും റാഗിംഗ് പരാതി

തിരുവനന്തപുരം : കാര്യവട്ടം ഗവ. കോളജിൽ റാഗിങ് പരാതി. ഒന്നാംവർഷ ബയോ ടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസഫാണ് സീനിയർ വിദ്യാർഥികളായ ഏഴു പേർക്കെതിരെ കോളേജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്.വിദ്യാർഥി...

ആമയിഴഞ്ചാൻ ദുരന്തം : കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് സഹായധനം അനുവദിക്കാനാണ്...
- Advertisment -

Most Popular

- Advertisement -