Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiകപ്പലപകടം :...

കപ്പലപകടം : 9531 കോടി തരാൻ പറ്റില്ലെന്ന് എം.എസ്.സി. കമ്പനി

കൊച്ചി : അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക കെട്ടിവെയ്ക്കാനാകില്ലെന്ന് എം.എസ്.സി. എല്‍സ കമ്പനി ഹൈക്കോടതിയെ അറിയിച്ചു .കപ്പലപകടത്തെത്തുടര്‍ന്ന് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് സര്‍ക്കാര്‍ 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് .

എന്നാൽ ഇന്ധന ഓയിൽ ചോർന്നിട്ടില്ലാത്തതിനാൽ സമുദ്ര ആവാസ വ്യവസ്ഥയ്ക്കു പ്രശ്നമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്ലാസ്റ്റിക് പെല്ലെറ്റുകൾ കരയ്ക്കടിഞ്ഞത് പരിസ്ഥിതി പ്രശ്നം മാത്രമാണെന്നും കമ്പനി വാദിച്ചു .എത്ര രൂപ നഷ്ടപരിഹാരമായി നൽകാമെന്ന കമ്പനിയുടെ അഭിപ്രായം അറിയിക്കാൻ കോടതി നിർദേശിച്ചു .വിഴിഞ്ഞം തുറുമുഖത്തുള്ള എംഎസ്‍സി അക്വിറ്റേറ്റ 2-വിന്റെ അറസ്റ്റ് കാലാവധിയും കോടതി നീട്ടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെ നിത്യപൂജ : 10 വർഷത്തെ രേഖകൾ ഹാജരാക്കണം : ഹൈകോടതി

കൊച്ചി : ശബരിമല ക്ഷേത്രത്തില്‍ കഴിഞ്ഞ പത്തു വര്‍ഷ കാലയളവില്‍ നടന്ന നിത്യപൂജയുടെ സമ്പൂര്‍ണ്ണ രേഖകള്‍ പത്തു ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.കഴിഞ്ഞ പത്തു വര്‍ഷ കാലയളവില്‍...

എം.എം.ലോറൻസിന് ആദരാഞ്ജലി അർപ്പിച്ച് നാട്

കൊച്ചി : മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന് ആദരാഞ്ജലി അർപ്പിച്ച് കേരളം.രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പാർട്ടി ജില്ലാ ആസ്ഥാനമായ ലെനിൻ സെന്ററിലാണ് പൊതുദർശനത്തിന് വച്ചത്. പൊതുദർശനം വൈകിട്ട് 4 വരെ തുടരും....
- Advertisment -

Most Popular

- Advertisement -