Sunday, July 26, 2026
No menu items!

subscribe-youtube-channel

HomeNewsKochiഏകീകൃത കുർബാന...

ഏകീകൃത കുർബാന തർക്കം : സെൻ്റ് മേരീസ് ബസിലിക്കയിൽ സംഘടിച്ചവരെ ഒഴിപ്പിക്കണം: ബിഷപ് പാംപ്ലാനി

കൊച്ചി : ഏകീകൃത കുർബാന തർക്കത്തിന്‍റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് മേരീസ് ബസിലിക്കയിൽ അന്യായമായി സംഘടിച്ചിട്ടുള്ളവരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഹൈക്കോടതിയെ സമീപിച്ചു. സിനഡ് തീരുമാനത്തിന് വിരുദ്ധമായാണ് ഒരുവിഭാഗം ആളുകൾ ബസിലിക്കയിൽ തുടരുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ബസിലിക്കയ്ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു. ബസിലിക്കയ്ക്കുള്ളിൽ ‘ഒരു പള്ളി ഒരു കുർബാന’ എന്ന പേരിൽ ഒരു വിഭാഗം പ്രാർഥനാ പ്രതിഷേധം നടത്തിവരികയാണ്. ഏകീകൃത കുർബാന നടപ്പിലാക്കണമെന്നതാണ് ഈ പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം ഇതിനിടെ, ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും പള്ളിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുള്ളതും തർക്കങ്ങൾക്കും സംഘർഷാവസ്ഥയ്ക്കും കാരണമാകുന്നുണ്ട്.

ഏകീകൃത കുർബാന നടപ്പിലാക്കണമെന്നതായിരുന്നു സിനഡ് തീരുമാനം. എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളും പുരോഹിതരും ഈ തീരുമാനത്തെ അംഗീകരിക്കാത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. നിലവിൽ പള്ളിക്കകത്ത് തുടരുന്നവരെ ഒഴിപ്പിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ബിഷപ്പ് കോടതിയെ സമീപിച്ചത്.

ബസിലിക്കയിൽനിന്ന് പ്രതിഷേധക്കാരെ മാറ്റാൻ പോലീസിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിനഡിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ, സഭയിൽ മുഴുവനായും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് നിശബ്ദ പ്രചാരണം:കേരളം നാളെ വിധിയെഴുതും

പത്തനംതിട്ട : ഇന്നലെ വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു ....

കോതകുളങ്ങര റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 26 (കോതകുളങ്ങര ഗേറ്റ്) മേയ് 26-ന് വൈകിട്ട് ആറ് മണി മുതൽ 27-ന് രാവിലെ ആറ് മണി വരെ അടിയന്തര...
- Advertisment -

Most Popular

- Advertisement -