ന്യൂഡൽഹി : ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്കുമേൽ പുതിയ തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.നിലവിലുള്ള 10% തീരുവയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് പുതിയ പ്രഖ്യാപനം.10% മുതൽ 12.5% വരെയാണ് തീരുവ.
യുകെ, ചൈന, യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്കു മേലാണ് തീരുവ . നിർബന്ധിത തൊഴിലിലൂടെ ഉത്പാദിപ്പിച്ചവ അമേരിക്കയിലേക്കുള്ള കയറ്റുമതിയിലൂടെ അനധികൃത നേട്ടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ട്രംപിന്റെ പുതിയ തീരുവ.അമേരിക്കയിലേക്കുള്ള 99.4% ഉൽപന്നങ്ങൾക്കും പുതിയ തീരുവ ബാധകമാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 10 ശതമാനവും ചില രാജ്യങ്ങൾക്ക് 12.5 ശതമാനവുമാണ് ഇറക്കുമതി തീരുവ.ആദ്യം ഇന്ത്യക്ക് 12.5 ശതമാനം താരിഫാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും ഇന്ത്യ അടുത്തിടെ തൊഴിൽ ചൂഷണങ്ങൾക്കെതിരെ പുതിയ നിയമങ്ങളും നടപടികളും കൊണ്ടുവന്നതിനെ തുടർന്ന് നിരക്ക് 10% ആയി കുറച്ചു.





