Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിലെ ഭീകരാക്രമണം:...

കശ്മീരിലെ ഭീകരാക്രമണം: മരണ സംഖ്യ 26 ആയതായി റിപ്പോർട്ടുകൾ: അന്വേഷണം എൻ ഐ എ ഏറ്റെടുത്തു.

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്യ്തു. മരിച്ചവരിൽ രണ്ട് വിദേശികളും ഉള്ളതായി സൂചന.  ഒഡീഷ, കർണാടക, മഹാരാഷ്ട്ര,ഗുജറാത്ത്  എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികള്‍ ആണ് ആക്രമണത്തിന് ഇരയായത്. അന്വേഷണം എൻ ഐ എ ഏറ്റെടുത്തു.

ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്.  ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചയ്ക്ക് 2:30 ഓടെയാണ് പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടില്‍ വെടിവെപ്പുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ പ്രദേശത്ത് വിശ്രമിക്കുകയും കുതിരപ്പുറത്ത് സഞ്ചരിക്കുകയും ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷാ സേന പ്രദേശത്തെത്തി. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഹീനമായ പ്രവർത്തിക്ക് പിന്നിൽ ഉള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ആക്രമണത്തെ ലോക രാജ്യങ്ങൾ അപലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം നാളെ

ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം നാളെ.ബീഹാര്‍, ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടുന്ന 8 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലെ 57 ലോക്‌സഭാ മണ്ഡലങ്ങളിലാണ് നാളെ...

വെള്ളപ്പൊക്കത്തിൽ കറുത്താലി തോട്ടിലെ ഷട്ടർ കവിഞ്ഞൊഴുകുന്നു

തിരുവല്ല : കുറ്റൂർ - മനയ്ക്കച്ചിറ റോഡിൽ കറുത്താലി തോട്ടിലെ പാലത്തിന് താഴെ സ്ഥാപിച്ച ഷട്ടർ ഓരോ വെള്ളപ്പൊക്കത്തിലും കവിഞ്ഞൊഴുകുന്നതോടെ പ്രദേശവാസികൾ ആശങ്കയിൽ. കറുത്താലി തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ കുറ്റൂർ പഞ്ചായത്തിലെ മൂന്ന്...
- Advertisment -

Most Popular

- Advertisement -