Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsദേവസ്വം ബോർഡ്...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക്  സർക്കാർ നൽകിയത്  395 കോടി രൂപ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം  ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് ഇതുവരെയായി 395 കോടി രൂപ നൽകി. ഇതിന് പുറമെ ശബരിമലക്ക് പ്രത്യേക ഫണ്ടും നൽകിയിട്ടുണ്ട്. ദേവസ്വം ക്ഷേത്രങ്ങളുടെ പണം സർക്കാർ വകമാറ്റുന്നു എന്ന കുപ്ര പ്രചാരണത്തിനിടെയാണ് സർക്കാർ നിയമസഭയിൽ കണക്കുകൾ വിശദീകരിച്ചത്.

എന്നാൽ ക്ഷേത്രങ്ങളുടെ പരിപാലനത്തിനും സുഖകരമായ നടത്തിപ്പിനും സർക്കാർ വിവിധ ദേവസ്വങ്ങൾക്ക് നൽകിയത് കോടികളുടെ സഹായമായതിൻ്റെ  കണക്ക് ദേവസ്വം വകുപ്പ് നിയമസഭയെ അറിയിച്ചു. എട്ട് വർഷത്തിനിടെ ദേവസ്വം ബോർഡുകൾക്കായി സർക്കാർ അനുവദിച്ചത് 394.99 കോടി രൂപയാണ്.

ഇതിൽ തിരുവിതാംകൂർ ദേവസ്വത്തിന് 144 കോടി. കൊച്ചിൻ ദേവസ്വം ബോർഡിന് 26 കോടി, മലബാർ ദേവസ്വം 223 കോടി, കൂടൽമാണിക്യം 15 ലക്ഷം രൂപ എന്നിങ്ങനെയാണ് കണക്ക്.  ശബരിമല മാസ്റ്റർ പ്ലാൻ ഉന്നതാധികാര സമിതിക്ക് അനുവദിച്ചത് 77.99 കോടി രൂപയുമാണ്.

കൂടാതെ ഓരോ ശബരിമല മണ്ഡലകാല സീസണിലും  വിവിധ വകുപ്പുകൾക്ക് ചിലവിനായി തുക നൽകുന്നുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹിന്ദുമത പരിഷത്തിൻ്റെ പ്രസക്തി ഇക്കാലഘട്ടത്തിലും തുടരുന്നത് ആശാവഹമാണ്:  ഗവർണർ രാജേന്ദ്ര ആർലേക്കർ

ചെറുകോൽപ്പുഴ : 113 വർഷം മുൻപ് തുടക്കം കുറിച്ച ഹിന്ദുമത പരിഷത്തിൻ്റെ പ്രസക്തി ഇക്കാലഘട്ടത്തിലും തുടരുന്നത് ആശാവഹമെന്ന്  ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. പമ്പാ മണൽ പുറത്തെ വിദ്യാധിരാജ നഗറിൽ 113-മത് അയിരൂർ...

മകരവിളക്കിന് വനം വകുപ്പ് ക്രമീകരണങ്ങളെല്ലാം ഒരുക്കി – മന്ത്രി എ.കെ.ശശീന്ദ്രൻ

ശബരിമല: തീർത്ഥാടകർക്ക് സുഗമമായ മകരവിളക്ക് ദർശനത്തിന് എല്ലാവിധ ക്രമീകരണങ്ങളും വനം വകുപ്പ് ഏർപ്പെടുത്തുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ...
- Advertisment -

Most Popular

- Advertisement -