ശ്രീനഗർ : പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ 87 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണവും അടച്ചു. കശ്മീരിലെ സ്ലീപ്പർസെല്ലുകൾ വീണ്ടും സജീവമായെന്ന ഇന്റലിജൻസ് കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിനോദ സഞ്ചാരികളുടെ സാന്നിധ്യം മറയാക്കി ഭീകരർ വീണ്ടും ആക്രമണം നടത്തിയേക്കാമെന്നും സംശയമുണ്ട്.
അതേസമയം,പഹൽഗാമിലെ സിപ്‌ലൈനിൽ നിന്നും മഹാരാഷ്‌ട്ര സ്വദേശി പകർത്തിയ വീഡിയോയിൽ ഭീകരാക്രമണത്തിൽ സിപ് ലൈൻ ഓപ്പറേറ്റർക്കും പങ്കുണ്ടെന്ന സൂചനയുണ്ട് . ഇയാളുടെ ഭീകരബന്ധവും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഭീകരർക്ക് തദ്ദേശീയരുടെ സഹായം ലഭിച്ചു എന്നാണ് എൻഐഎയുടെ വിലയിരുത്തൽ.