Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiയുദ്ധത്തിന് സദാ...

യുദ്ധത്തിന് സദാ സന്നദ്ധമായിരിക്കണം: ആഹ്വാനം ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്

ന്യൂഡല്‍ഹി: ഏത് നിമിഷവും യുദ്ധത്തിനൊരുങ്ങിയിക്കാന്‍ രാജ്യത്തോട് ആഹ്വാനം ചെയ്ത് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്. യുദ്ധസമാനസാഹചര്യങ്ങളെ നേരിടാന്‍ രാജ്യം സദാ സന്നദ്ധമായിരിക്കേണ്ടതുണ്ട്. മെയ് മാസത്തില്‍ പാകിസ്ഥാനുമായുണ്ടായ സംഘര്‍ഷം അതാണ് രാജ്യത്തെ ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചേഴ്സ് (എസ് ഐ ഡിഎം) വാര്‍ഷിക പരിപാടിയിൽ  സംസാരിക്കുകയായിരുന്നു കേന്ദ്രപ്രതിരോധമന്ത്രി. യുദ്ധം വാതിലില്‍ വന്നുമുട്ടുന്നതിന് സമാനമായ സാഹചര്യമാണ് ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ രാജ്യം നേരിട്ടത്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞു.

രാജ്യത്തിന്റെ സുരക്ഷ്യ്‌ക്കെതിരായ വെല്ലുവിളികള്‍ നേരിടുന്നതില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നമുക്ക് നല്ലൊരു പാഠമായി. ആയുധനിര്‍മ്മാണത്തില്‍ തദ്ദേശീയ വല്‍ക്കരണം വര്‍ധിപ്പിക്കാനാണ് ശ്രമം. ഇന്ത്യയുടെ പ്രതിരോധമേഖലയിലെ ഉല്‍പാദനം 2014ല്‍ 46000 കോടി രൂപ ആയിരുന്നത് ഇപ്പോള്‍ 1.51 ലക്ഷം കോടി രൂപയായി. ഇതില്‍ 33000 കോടി രൂപ സ്വകാര്യമേഖലയുടെ സംഭാവനയാണ്.

ഇന്ത്യയുടെ ആയുധക്കയറ്റുമതി ഒരു ദശകം മുന്‍പ് ആയിരം കോടിയായിരുന്നു. ഇപ്പോഴത് 24000 കോടി രൂപയായി ഉയര്‍ന്നു. 2026 മാര്‍ച്ചോടെ ഇത് 30000 കോടി രൂപയായി ഉയര്‍ത്താനാണ് ശ്രമം അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് ഏഴ് മുതല്‍ പത്ത് വരെ പാകിസ്ഥാനുമുണ്ടായ സംഘര്‍ഷത്തില്‍ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളുടെ വിജയം ഇന്ത്യയ്‌ക്ക് ആഗോളതലത്തില്‍ തന്നെ അഭിമാനിക്കത്തക്കതായി.

ആകാശിന്റെയും ബ്രഹ്മോസിന്റെയും ആകാശ്ടീറിന്റെയും കരുത്ത് ലോകം തിരിച്ചറിഞ്ഞു. ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു. നമ്മുടെ രാജ്യാതിര്‍ത്തിക്ക് ഏത് സമയത്തും എവിടെവേണമെങ്കിലും എന്തും സംഭവിക്കാം എന്നതാണ് സ്ഥിതിയെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കരി പ്രസാദം നിർമിക്കുന്നതില്‍ ആചാരലംഘനം: വാടക വീട്ടില്‍ ബംഗാളികളാണ് നിർമിച്ചിരുന്നത്

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം നിർമിക്കുന്നതില്‍ കടുത്ത ആചാരലംഘനം. തിടപ്പള്ളിയില്‍ തയാറാക്കേണ്ട കരി പ്രസാദം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടില്‍  ബംഗാളികളെ കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഭക്തർ...

മാമി തിരോധാനക്കേസ്: ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട് :കാണാതായ കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്.മുഹമ്മദ്...
- Advertisment -

Most Popular

- Advertisement -