തൃശ്ശൂർ : തൃശ്ശൂരിൽ പട്ടാപ്പകൽ സ്വർണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന അരുൺ സണ്ണി,റോജി തോമസ് എന്നിവരെ ഒരു സംഘം ആക്രമിച്ച് കാറും സ്വർണവും തട്ടിയെടുക്കുകയായിരുന്നു .രാവിലെ 11മണിയോടെ കല്ലിടുക്കിൽ വച്ചായിരുന്നു സംഭവം.
ദേശീയപാതയിലൂടെസഞ്ചരിക്കുകയായിരുന്ന ഇവരുടെ വണ്ടിയെ പിന്തുടർന്ന 3 കാറുകൾ കല്ലിടുക്കിലെത്തിയപ്പോൾ ഇവരെ തടഞ്ഞിട്ടു.3 കാറുകളിൽ .നിന്നും 11 പേർ അരുണിന്റെ വണ്ടിയെ വളഞ്ഞു. കാറിൽനിന്ന് ഇരുവരേയും പുറത്തിറക്കിയ ശേഷം സ്വർണവും കാറും കടത്തിക്കൊണ്ടുപോവുകയായിരുന്നു. കവർച്ചാസംഘം എത്തിയ കാറുകളിൽ കയറ്റിക്കൊണ്ടു പോയ ഇവരിൽ അരുണിനെ കുട്ടനെല്ലൂരിലും റോജി തോമസിനെ പാലിയേക്കരയിലും ഇറക്കിവിട്ടു. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.