ആലപ്പുഴ : ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവെന്ന് പരാതി .ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടിവെച്ചെന്നാണ് ആരോപണം .ഓട്ടോ ഡ്രൈവറായ തുറവൂര്‍ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയാണ് പരാതിക്കാരൻ. 63 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ് അഞ്ചു ചില്ലുകഷണങ്ങള്‍ പുറത്തെടുത്തത്.
ഡിസംബർ 16നാണ് രാധാകൃഷ്ണപിള്ളയുടെ ഓട്ടോ മറിഞ്ഞ് അപകടം ഉണ്ടായത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ വച്ച് മുറിവ് വച്ചുകെട്ടി .എന്നാൽ 63 ദിവസങ്ങള്‍ക്ക് ശേഷവും മുറിവ് ഉണങ്ങാതെ വന്നതിനെ തുടർന്ന് രാധാകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ മുറിവിനുള്ളില്‍ ഏകദേശം ഒരു സെന്റീമീറ്ററോളം വലുപ്പമുള്ള ചില്ല് കഷണങ്ങൾ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ് രാധാകൃഷ്ണപിള്ള.






