Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ലൈസൻസില്ലാത്ത...

സംസ്ഥാനത്ത് ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ: നിയമനിർമാണം അനിവാര്യം:നോർക്ക കൺസൽറ്റേഷൻ യോഗം

തിരുവനന്തപുരം : വിദേശ പഠനം, തൊഴിൽ കുടിയേറ്റം എന്നിവയിൽ വ്യാപകമായ തട്ടിപ്പുകൾ തടയുന്നതിന് ദേശീയതലത്തിൽ സമഗ്ര നിയമനിർമാണം അനിവാര്യമെന്ന് നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഏജൻസികളുടെ കൺസൽറ്റേഷൻ യോഗം വിലയിരുത്തി. സംസ്ഥാനത്തു മാത്രം ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് കൺസൽട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് സി. ശ്യാംചന്ദ് ചൂണ്ടിക്കാട്ടി.

രാജ്യത്ത് അനധികൃത വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റുകൾ, വീസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വീസയിലെത്തിയുളള റിക്രൂട്ട്മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസൻസിങ് ഏർപ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷൻ ആക്ടിൽ (1983) പരിമിതികളുണ്ട്. നിയമപരമായ പരിമിതികളിലാണ് എജ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ മറവിൽ നടത്തുന്ന വിദേശ റിക്രൂട്ട്‌മെന്റുകൾക്കെതിരെ നടപടിയെടുക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തുന്നതിനും കഴിയാത്തത്.

വ്യാജ റിക്രൂട്ട്‌മെന്റുകൾ സംബന്ധിച്ച നോർക്ക റൂട്ട്‌സിന്റെ ആശങ്കകൾ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ യോഗത്തെ അറിയിച്ചു. സംസ്ഥാന തലത്തിൽ പ്രത്യേക നിയമനിർമാണം സാധ്യമാകുമോ എന്നതു നിയമവകുപ്പുമായി ആലോചിക്കാനും തിരുവനന്തപുരം തൈയ്ക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാണാൻ വന്നവര്‍ ചുമതലപ്പെട്ടവരല്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ആവശ്യമില്ല:  ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ആവശ്യം എന്‍ എസ് എസിനില്ലെന്ന്  ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആരുമായും രാഷ്‌ട്രീയം സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുടേത് വ്യക്തിപരമായ സന്ദര്‍ശനമാണ്. വന്നവര്‍ അതിന് ചുമതലപ്പെട്ടവരല്ല. എന്‍എസ്എസ് നിന്നിടത്തു തന്നെ...

കോഴിക്കോട്ട് വയോധികരായ സഹോദരിമാർ വീട്ടിൽ മരിച്ച നിലയിൽ : സഹോദരനെ കാണാനില്ല

കോഴിക്കോട് : കോഴിക്കോട്ട് വയോധികരായ രണ്ട് സഹോദരിമാർ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .കോഴിക്കോട് തടമ്പാട്ടുത്താഴത്ത് ശ്രീജയ(71), പുഷ്പലളിത(66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ഇളയസ ഹോദരന്‍...
- Advertisment -

Most Popular

- Advertisement -