തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡിജിറ്റൽ പ്രചാരണങ്ങൾക്കെതിരെ സൈബർ പോലീസ് നടപടി ശക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തത വരുത്തിയ കാര്യങ്ങളിൽ പോലും തെറ്റായ വ്യാഖ്യാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതി
ആശയക്കുഴപ്പമുണ്ടാക്കുന്ന അനേകം സോഷ്യൽ മീഡിയ ലിങ്കുകൾ സൈബർ വിഭാഗം ഇതിനകം നീക്കം ചെയ്തു. നിയമവിരുദ്ധമായ ഉള്ളടക്കം പങ്കുവെക്കുന്ന അക്കൗണ്ടുകൾ പൂട്ടിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാൻ അതത് കമ്പനികളുമായി സഹകരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്.
സ്ഥിരീകരിക്കാത്ത വാർത്തകൾ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ഡിജിറ്റൽ ഇടങ്ങളിലെ ഇടപെടലുകൾ അതീവ ജാഗ്രതയോടെ വേണമെന്ന് സൈബർ വിഭാഗം നിർദ്ദേശിച്ചു. ബോധപൂർവ്വം വ്യാജവാർത്തകൾ നിർമ്മിക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.






