തിരുവല്ല : കാവുംഭാഗത്തെ സമീപ പ്രദേശങ്ങളിൽ കെട്ടിട അവശിഷ്ടങ്ങളിലെ ഇരുമ്പ് സാധനങ്ങൾ മോഷണം പോകുന്നതായി വ്യാപക പരാതി. വീട് പൊളിക്കുന്നിടത്തെയും വിട് പണി നടക്കുന്നിടത്തെയും പഴയ സാധനങ്ങൾ ആളില്ലാത്ത സമയം നോക്കി എടുത്തു കൊണ്ടുപോകുന്നതായാണ് പരാതി. കഴിഞ്ഞ ദിവസവും കാവുംഭാഗത്ത് സമാനമായ രീതിയിൽ രണ്ട് മോഷണങ്ങൾ നടന്നു. ആൾത്താമസം ഇല്ലാത്ത വീടുകളിൽ സംഭവം നടന്ന് കുറെ ദിവസങ്ങൾ കഴിഞ്ഞാണ് വീട്ടുകാർ അറിയുന്നത്. അതിനാൽ പിന്നിട് പോലീസിൽ പരാതിപ്പെടാനും ആരും താൽപ്പര്യപ്പെടാറില്ല.
ഇന്ന് പുലർച്ചെ കാവുംഭാഗം – മുത്തൂർ റോഡിന്റെ തുടക്കത്തിൽ പഴയ വീട് പൊളിച്ച കോൺക്രീറ്റിനുള്ളിലെ കമ്പി ഉടമയോട് ചോദിക്കാതെ എടുത്തു കൊണ്ടുപോയി.ഇത് കണ്ട് നിന്ന സമീപവാസികൾ ചേർന്ന് ആക്രി എടുത്തവരെ തടഞ്ഞ് നിർത്തി ഉടമയെ വിവരം അറിച്ചു. തുടർന്ന് ഉടമ എത്തി എടുത്ത സാധനങ്ങൾ തിരിച്ച് ഇടുവിക്കുകയായിരുന്നു.