Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി ചെങ്കോട്ടയിൽ...

ഡൽഹി ചെങ്കോട്ടയിൽ ഉണ്ടായ സ്ഫോടനം: പ്രതികളെ വേട്ടയാടിപ്പിടിക്കും:  അമിത് ഷാ

ന്യൂദല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നില്‍ ഇനിയും പ്രതികളുണ്ടെന്നും ഒരാളെപ്പോലും ബാക്കിവെയ്‌ക്കാതെ എല്ലാവരേയും വേട്ടയാടിപ്പിടിക്കും എന്നും അന്വേഷണോദ്യോഗസ്ഥരോട് അമിത് ഷാ. ദല്‍ഹി സ്ഫോടനം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു അമിത് ഷാ സംസാരിച്ചത്.

അന്വേഷണ ഏജന്‍സികളുടെ മുഴുവന്‍ രോഷവും പ്രതികള്‍ അറിയട്ടെ എന്നും അമിത് ഷാ ആഹ്വാനം ചെയ്തു. വികാരവത്തായ പ്രസംഗമായിരുന്നു അമിത് ഷായുടേത്. ഇക്കാര്യം യോഗശേഷം അമിത് ഷാ സമൂഹമാധ്യമപ്പേജില്‍ കുറിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ കൂടാതെ പല വമ്പന്‍സ്രാവുകളും ഈ സ്ഫോടനത്തിന് പിന്നില്‍ ആസൂത്രകരായി ഉണ്ടെന്ന് പറയുന്നു. പ്രധാനമന്ത്രി മോദി ഭൂട്ടാന്‍ സന്ദര്‍ശനത്തിലാണ്. അദ്ദേഹം ബുധനാഴ്ച മടങ്ങിയെത്തും. അതിന് ശേഷമായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടാവുക എന്നറിയുന്നു.

പാകിസ്ഥാനിലെ ഭീകരവാദികളായ ജെയ്ഷ് എ മുഹമ്മദ് ഈ ആക്രമണത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. സ്ഫോടനത്തിലും ആസൂത്രണത്തിലും പങ്കെടുത്തവര്‍ക്കെല്ലാം ജെയ്ഷ് എ മുഹമ്മദുമായി ബന്ധമുണ്ട്. മാത്രമല്ല, ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി ജെയ്ഷ് എ മുഹമ്മദ് നേതാക്കള്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രസ്താവിച്ചിരുന്നു. ഇതിനായി ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം : ആദ്യ ഘട്ടം 25നകം പൂര്‍ത്തിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിന്റെ ആദ്യഘട്ടം 25നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍. എന്യൂമറേഷന്‍ ഫോം വിതരണത്തില്‍ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി....

ഫാത്തിമാപുരം പള്ളിയില്‍ മാതാവിന്റെ തിരുനാള്‍ കൊടിയേറി

ചങ്ങനാശേരി : ഫാത്തിമാപുരം ഫാത്തിമമാതാ ദൈവാലയത്തില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. കൊടിയേറ്റ് കര്‍മ്മം വികാരി റവ.ഫാ. തോമസ് പാറത്തറ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന- റവ.ഫാ. സ്റ്റെഫിന്‍ മാമ്പറ...
- Advertisment -

Most Popular

- Advertisement -