കോഴിക്കോട് : കോഴിക്കോട് പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് മറ്റൊരു സ്കൂളിലെ വിദ്യാർഥികളുടെ ക്രൂരമർദനം. ചിങ്ങപുരം സികെജിഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്.രണ്ടാഴ്ച മുമ്പാണ് സംഭവം. വിദ്യാർഥി ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണം. മർദ്ദനത്തിൽ കുട്ടിയുടെ കര്‍ണപടം തകര്‍ന്നു.മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് പരാതി.ഇരു സ്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു .ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നു.സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.