ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ മരണം 33 ആയി.60ലധികം പേര്‍ ചികിത്സയിൽ ഉണ്ട് .ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽപെട്ടത്. പിടിച്ചെടുത്ത മദ്യത്തിന്റെ സാംപിളിൽ മെഥനോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.വ്യാജമദ്യം വിറ്റയാൾ ഉൾപ്പെടെ 2 പേർ അറസ്റ്റിലായി.
ചൊവ്വാഴ്ച രാത്രിയാണ് മദ്യം വാങ്ങിക്കഴിച്ച ചിലർ അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ പുതുച്ചേരി ,കള്ളക്കുറിച്ചി, സേലം, വില്ലുപുരം മെഡിക്കൽ കോളജുകളിലുമായി സമാന പ്രശ്നങ്ങളുമായി ഒട്ടേറെപ്പേരെ പ്രവേശിപ്പിച്ചു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.