Monday, March 23, 2026
No menu items!

subscribe-youtube-channel

HomeHealthപകർച്ചപ്പനി :...

പകർച്ചപ്പനി : സ്വയം ചികിത്സ അരുത്

കോട്ടയം: ഏതുതരം പനിയായാലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ എത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ .ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറക്കുക, കൈകൾ സോപ്പിട്ട് കൂടെക്കൂടെ കഴുകുക, മാസ്‌ക് ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. പകർച്ചപ്പനി ബാധിതരായ കുട്ടികളെ സ്‌കൂളിൽ വിടരുത്. വീട്ടിൽ വിശ്രമിക്കുകയും ആവശ്യത്തിനു വെള്ളം കുടിക്കുകയും പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.

എലിപ്പനി കേസുകളും കൂടിവരുന്നതിനാൽ മലിനജലവുമായി സമ്പർക്കത്തിൽ ഏർ പ്പെടുന്നവരും തൊഴിലുറപ്പ് ജോലികൾ ചെയ്യുന്നവരും പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ ജോലിക്ക് ഇറങ്ങുന്നതിന്റെ തലേദിവസം ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. ആറു മുതൽ 8 ആഴ്ച വരെ ആഴ്ചയിലൊരിക്കൽ 100 മില്ലി ഗ്രാമിന്റെ 2 ഗുളിക വീതം തുടർച്ചയായി കഴിക്കാം. ഓടകളിലും തോടുകളിലും വയലുകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കിപ്പനി ജലജന്യ രോഗങ്ങൾ എന്നിവയ്‌ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്  വലിയ ഉത്തരവാദിത്വം : വരാൻ പോകുന്ന ദിവസങ്ങൾ കഠിനാധ്വാനത്തിന്റേത് :  അനൂപ് ആന്റണി

തിരുവല്ല: പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് ഒരു വലിയ ഉത്തരവാദിത്വമാണെന്നും വരാൻ പോകുന്ന ദിവസങ്ങൾ  പ്രവർത്തകർ കഠിനാധ്വാനം ചെയ്യേണ്ട ദിവസങ്ങളാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.  വൈ എം സി എ...

സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിട്ട നടപടി പ്രതിക്ഷേധർഹം:എം വിൻസെന്റ് എം.എൽ എ

തിരുവനന്തപുരം : ബീവറേജസ് കോർപറേഷനിലെ സെക്യൂരിറ്റി ജീവനക്കാരെ അകാരണമായി പിരിച്ചു വിട്ട നടപടിയിൽ പ്രതിക്ഷേധിച്ചു സ്റ്റാഫ് ഓർഗനൈസേഷൻ ഐ. എൻ. റ്റി. യു. സി യുടെ നേതൃത്വത്തിൽ ഹെഡ് ഓഫീസിന് മുന്നിൽ മാർച്ചും...
- Advertisment -

Most Popular

- Advertisement -