ടെഹ്‌റാൻ : ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടു. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇറാനിലെ ടെഹ്‌റാനിൽ ഇസ്മായിൽ ഹനിയയും കൂട്ടാളികളും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു.ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. 2017 മുതൽ ഹമാസിന്റെ തലവനായിരുന്നു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഹനിയ കഴിഞ്ഞ ദിവസം ഇറാനിലെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.