തിരുവനന്തപുരം : ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. കേസിൽ സിബിഐ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു സിബിഐ റിപ്പോർട്ട്. റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് ജെയിംസ് ഹർജി സമർപ്പിച്ചിരുന്നു.
പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു തയാറാണെന്നായിരുന്നു സിബിഐ നിലപാട്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പിതാവ് കോടതിയില്‍ ഹാജരാക്കിയിരുന്നു.ഇത് പരിശോധിച്ചശേഷമാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.