Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവി ഡി...

വി ഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി വീണ്ടും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വി ഡി സതീശന്‍ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നതാണെന്നുമായിരുന്നു സുകുമാരന്‍ നായരുടെ വിമർശനം. എസ്എന്‍ഡിപി – എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .വെള്ളാപ്പള്ളി നടേശന്റെ നീക്കങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സുകുമാരന്‍ നായര്‍ വിഡി സതീശനെ കടന്നാക്രമിച്ചത്.

സതീശനെ വലുതാക്കി ഉയര്‍ത്തിക്കാണിക്കേണ്ട കാര്യം എന്താണ്, കെപിസിസി പ്രസിഡന്റിനെ അല്ലേ ഉയര്‍ത്തിക്കാണിക്കേണ്ടത്. ആരാ വര്‍ഗീയതയ്ക്ക് പോകുന്നത്. ഞങ്ങളാരും പോയിട്ടില്ല. പക്ഷേ, അവരെല്ലാം സൗകര്യംപോലെ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി വര്‍ഗീയത കാണിക്കുന്നു. കോണ്‍ഗ്രസില്‍നിന്ന് അനുനയനീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനപിന്തുണ പിണറായി വിജയനെക്കാള്‍ ജനപിന്തുണ വിഡി സതീശനാണെന്നും സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ക്കിടെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

കൊടിക്കുന്നില്‍ വന്ന് തിരിച്ചുപോയി എന്നത് ചാനലില്‍നിന്ന് കേട്ടതാണ്. ഇങ്ങനെ നടന്നെന്ന് അദ്ദേഹം പിന്നീട് തന്നെ വിളിച്ചു പറഞ്ഞു എന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് ട്രാവലർ മറിഞ്ഞ് 6 വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലർ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ(6) ആണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം....

തലസ്ഥാനത്ത് റോഡ് അടച്ച് ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി.റോഡ് അടച്ചു കെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരും .മുൻ ഉത്തരവുകളുടെ ലംഘനമാണിത്. ആരാണ് യോഗത്തിൽ പങ്കെടുത്തത്...
- Advertisment -

Most Popular

- Advertisement -