മലപ്പുറം : നിലമ്പൂരിൽ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പൊലീസ് പരിശോധന നടത്തിയതിൽ വിവാദം .മനഃപൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യംവെച്ചാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും ഇന്‍സള്‍ട്ടായി തോന്നിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.നിലമ്പൂർ വടപുറത്തായിരുന്നു പരിശോധന നടന്നത്.
പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ ഷാഫിയുടെ വാഹനത്തിലാണ് പരിശോധന നടത്തിയത്. വാഹനത്തിലുണ്ടായിരുന്ന ഷാഫിയുടെയും രാഹുലിന്റെയും ട്രോളി ബാഗുകളും തുറന്ന് പരിശോധിച്ചു .യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വും ആരോപിച്ചു.എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് പരിശോധന സ്വാഭാവികമാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.